കൊൽക്കത്ത: ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും കോൺഗ്രസ് – സിപിഎം സഖ്യം തുടരാൻ ധാരണ. ഇതു സംബന്ധിച്ച് പ്രവർത്തകർക്ക് കോൺഗ്രസ് നിർദ്ദേശം നൽകി. സിപിഎമ്മുമായി സഹകരിക്കണമെന്നും ഒരുമിച്ച് പ്രവർത്തിക്കണമെന്നുമാണ് കോൺഗ്രസ് നേതൃത്വം ബംഗാളിലെ പ്രവർത്തകർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
ജൂലൈ എട്ടിനാണ് സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്. തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം. എന്നാൽ നഷ്ടപ്പെട്ട സ്വാധീനം ഏതുവിധേനയും കുറച്ചെങ്കിലും തിരിച്ചുപിടിക്കാനാണ് സിപിഎം ശ്രമം. ഇതിന്റെ ഭാഗമായാണ് നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും കോൺഗ്രസ് സഖ്യം വീണ്ടും തുടരുന്നത്.
2021ൽ കനത്ത തിരിച്ചടിയാണ് കോൺഗ്രസ്- സിപിഎം സഖ്യം നേരിട്ടത്. ഒന്നിച്ച് മത്സരിച്ചിട്ടും ഇരു പാർട്ടികൾക്കും ഒരു സീറ്റുപോലും നേടാനായില്ല. 2015 ൽ 26 സീറ്റുണ്ടായിരുന്ന കോൺഗ്രസിന് 44 സീറ്റും സിപിഎമ്മിന് 26 സീറ്റുമാണ് ബംഗാൾ നിയമ സഭയിലുണ്ടായിരുന്നത്. ഇതിൽ നിന്നാണ് ഇരു കക്ഷികളും പൂജ്യത്തിലേക്ക് കൂപ്പുകുത്തിയത്.
Comments