തൃശൂർ: ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. എടത്തിരിഞ്ഞി സ്വദേശി ജിതിൻ (36) ആണ് മരിച്ചത്. അപകടത്തിൽ ജിതിന്റെ ഭാര്യയ്ക്കും മകനും ഭാര്യപിതാവിനും ഗുരുതരമായി പരിക്കേറ്റു.
ഭാര്യ തളിക്കുളം സ്വദേശി നീതു, മകൻ മൂന്ന് വയസ്സുകാരൻ അദ്രിനാഥ്, ഭാര്യാ പിതാവ് കണ്ണൻ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ ഓട്ടോ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റ മൂവരേയും തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം ആംബുലൻസ് ഡ്രൈവറും രോഗിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തൃശൂർ-വാടാനപ്പള്ളി സംസ്ഥാന പാതയിൽ എറവ് കപ്പൽ പള്ളിയ്ക്ക് മുൻവശത്ത് പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. അന്തിക്കാട് പുത്തൻപീടികയിലെ പാദുവ ആശുപത്രിയുടെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.
ഓട്ടോയിൽ ജിതിനടക്കം 4 പേരാണ് ഉണ്ടായിരുന്നത്. ഒളരിയിലെ ആശുപത്രിയിൽ നിന്ന് ജിതിന്റെ മകനെ ഡോക്ടറെ കണ്ടുമടങ്ങുമ്പോഴായിരുന്നു അപകടം. അപകടത്തെ തുടർന്ന് അന്തിക്കാട് പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തിയിരുന്നു.
Comments