കോട്ടയം: തിരുവാർപ്പിൽ സി.ഐ.ടി.യു കൊടികുത്തിയതിനെ തുടർന്ന് ബസിനുമുന്നിൽ ലോട്ടറിവിറ്റ് പ്രതിഷേധിച്ച ബസുടമയെ മർദ്ദിച്ച് സി.ഐ.ടി.യു നേതാവ്. പോലീസ് നോക്കി നിൽക്കെ ബസുടമയുടെ മുഖത്തടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. മർദ്ദനമേറ്റ വിമുക്തഭടൻ രാജ്‌മോഹൻ ആശുപത്രിയിൽ ചികിത്സ തേടി.
ഞായറാഴ്ച രാവിലെ ആറരയോടെ ബസ് പോലീസിന്റെ സാന്നിദ്ധ്യത്തിൽ ബസെടുക്കാന്‍
രാജ്‌മോഹൻ എത്തി. തോരണങ്ങളും കൊടിയും ബസിൽ നിന്നും മാറ്റുന്നതിനിടയിൽ പോലീസുകാർ നോക്കിനിൽക്കെ സി.ഐ.ടി.യു പ്രവർത്തകൻ കൈയ്യേറ്റം ചെയ്ത്, തന്റെ വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്യുകയായിരുന്നു. ഇതാണ് നമ്പർ വൺ കേരളമെന്നും ഇവിടെ ഗുണ്ടാ നേതാക്കളുടെ വിളായട്ടമാണെന്നും രാജ്‌മോഹൻ പറഞ്ഞു. വീണ്ടും കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് രാജ്‌മോഹൻ. ബസുടമയെ മർദ്ദിച്ച സി.പി.എം ജില്ലാ കമ്മിറ്റി അംഗമായ കെ.ആർ അജയിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം.
കൂലി തർക്കത്തെ തുടർന്ന് ദിവസങ്ങളായി ബസ് സി.ഐ.ടി. യു പ്രവർത്തകർ തടഞ്ഞിട്ടിരിക്കുകയാണ് ഇന്നലെ ബസ് ഓടിക്കാൻ കോടതി വിധി വന്നിരുന്നു .എന്നാൽ ബസ് ഓടിക്കാൻ സിഐടിയുക്കാർ അനുവദിച്ചില്ലയെന്നു ബസുടമ രാജ് മോഹൻ പരാതിപ്പെട്ടിരുന്നു.ബസ് സർവീസ് നടത്തുന്നതിന് തടസമില്ലെന്നാണ് സിഐടിയുക്കാർ പറയുന്നത്.സിഐടിയുവിന്റെ കൊടിതോരണണങ്ങൾ നശപ്പിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്ന് സിഐടിയു വാദം.രാജ് മോഹന്റെ ബസ് സർവ്വീസ് നടത്താൻ സംരക്ഷണം നൽകണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.എന്നാൽ ശനിയാഴ്ച സർവ്വീസ് നടത്താൻ സിഐടിയു അനുവദിച്ചില്ലെന്നാണ് ഉടമ രാജ് മോഹൻ പറയുന്നത്.
തർക്കം പരിഹരിക്കുന്നതിന് ഇരുവിഭാഗങ്ങളും തമ്മിൽ ലേബർ ഓഫിസറുടെ സാന്നിധ്യത്തിൽ തിങ്കളാഴ്ച ചർച്ച നടത്തും. ബസിലെ ജീവനക്കാർക്ക് ശമ്പള വർധന ആവശ്യപ്പെട്ട് സിഐടിയുവിന്റെ നേതൃത്വത്തിലാണ് സമരം തുടങ്ങിയത്. അതേസമയം ലേബർ ഓഫിസിൽ നിന്നുളള നിർദ്ദേശം അനുസരിച്ചാണ് കൂലി നൽകിയിരുന്നതെന്നും. വീണ്ടും കോടതിയെ സമീപിക്കുമെന്നും ഉടമ രാജ് മോഹൻ പറഞ്ഞു.സിഐടിയു തൊഴിലാളികൾ പ്രൈവറ്റ് ബസിനു മുന്നിൽ കൊടികുത്തിയതോടെ ഉടമയ്‌ക്ക് ഇതേ ബസിനു മുന്നിൽ ലോട്ടറിക്കച്ചവടം തുടങ്ങേണ്ടിവന്നു.ഗൾഫിൽ നിന്നു മടങ്ങിയെത്തി ബസ് സർവീസ് തുടങ്ങിയ രാജ്മോഹന് നാലു ബസുകളുണ്ട്. സൈന്യത്തിലും ജോലി ചെയ്തിട്ടുള്ള രാജ്മോഹൻ ബിജെപി കുമരകം മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയാണ്.
Comments