ലക്‌നൗ: അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമിയിലുയരുന്നത് ഭാരതത്തിന്റെ അഭിമാന മന്ദിരമാണെന്ന് ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്. അഞ്ച് നൂറ്റാണ്ടിലധികമായി ഈ അഭിമാന മന്ദിരത്തിനായി പോരാടം ആരംഭിച്ചിട്ട്. നിരവധി തലമുറകൾ പോരാട്ടത്തിന്റെ ഭാഗമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൃഢനിശ്ചയം ക്ഷേത്രനിർമ്മാണത്തിന്റെ ഗതി വേഗം കൂട്ടിയെന്നും അദ്ദേഹം ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.
പൃഥ്വിരാജ് ചൗഹാന് ശേഷം സനാതനധർമ്മത്തിനായി സ്വയം സമർപ്പിച്ച ഒരു ഭരണാധികാരിയാണ് നരേന്ദ്രമോദിയെന്ന് താന്നിയിട്ടുണ്ട്. രാമക്ഷേത്ര നിർമ്മാണം രാഷ്‌ട്രഹിതമാണ്. ഭാരതത്തിന്റെ യഥാർത്ഥ സ്വാതന്ത്ര്യത്തിലേക്കുള്ള മുന്നേറ്റത്തിന്റെ നാഴികല്ലായി ശ്രീരാമക്ഷേത്ര സമർപ്പണം മാറും. മൂന്ന് പതിറ്റാണ്ടിന്റെ നിയമ പോരാട്ടമല്ല രാമക്ഷേത്രത്തിന് പറയാനുള്ളത്. പുനർ നിർമിതിക്കായി എടുത്ത അഞ്ഞൂറ് വർഷത്തെ ചരിത്രമാണ് മന്ദിരം പറയുന്നത് ചമ്പത് റായ് കൂട്ടിച്ചേർത്തു.
സുദീർഘമായ നിയമയുദ്ധങ്ങൾ മത്രമല്ല പഠനം, ഉത്ഖനനം എല്ലാം ഇതിന് സഹായകമായി. കൂടെ ദേശഭക്തരുടെ ക്ഷമയും സമർപ്പണവും പ്രാർത്ഥനയും ഇതിന് ചാലകശ്കതിയായി. ക്ഷേത്ര നിർമ്മാണ നിധി സമാഹരണത്തിൽ രാജ്യത്തെ എല്ലാം വിഭാഗം ജനങ്ങളും പങ്കാളികളായി. മിസോറാം മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ഔദോഗിക വസതിയിൽ വെച്ചാണ് ഫണ്ട് സമർപ്പിച്ചത്. കമ്മ്യൂണിസ്റ്റുകാരും ബുദ്ധമതക്കാരും മുസ്ലീങ്ങളുംക്ഷേത്ര നിർമ്മാണ നിധി സമാഹരണത്തിൽ പങ്കാളികളായിട്ടുണ്ട് ചമ്പത് റായ് വ്യക്തമാക്കി
സുപ്രീംകോടതിയുടെ നിർദേശാനുസരണം രൂപീകരിച്ച തീർത്ഥക്ഷേത്ര ട്രസ്റ്റ് ദൗത്യപൂർത്തീകരണത്തിന്റെ അവസാന പടിയിലാണ്. യോദ്ധ്യയെ വിശ്വനഗരിയാക്കി ഉയർത്താൻ രാമക്ഷേത്രത്തിന് സാധിക്കും. ലോകത്തിന് ധർമ്മബോധം പകരുന്ന മഹാക്ഷേത്രമാണ് അയോദ്ധ്യയിലുയരുന്നതതെന്നും ആത്മ നിർവൃതിയൊടെ അദ്ദേഹം പറഞ്ഞു.
Comments