ന്യൂഡൽഡി: സംസ്ഥന ധനമന്ത്രിയുടെ വാദങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. കെ.എം ബാലഗോപാൽ ഉപയോഗിച്ചത് വിഘടനവാദികളുടെ ഭാഷയാണെന്നും നികുതി വിഹിതം നൽകുന്നത് കേന്ദ്ര ധനകാര്യ കമ്മീഷന്റെ ശുപാർശ പ്രകാരം. കേന്ദ്രധനകാര്യ മന്ത്രിയുടെ കത്ത് പുറത്ത് വിട്ടാൽ ബാലഗോപാലിന്റെ കള്ളം പൊളിയും. നികുതി പിരിവ് 30 ശതമാനത്തിൽ താഴെയാണ്. 780 കോടി രൂപ നികുതി വിഹിതമാണ് ഫെബ്രുവരിയിൽ നൽകിയത്. വസ്തുതകൾ വിശദീകരിക്കാൻ തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
നീതി ആയോഗ് യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുത്തില്ല. പാർട്ടി യോഗത്തിൽ പങ്കെടുക്കാൻ വേണ്ടി മാത്രമാണ് മുഖ്യമന്ത്രി ഡൽഹിയിൽ വരുന്നത്. ആറു വർഷമായി ജിഎസ്ടി വകുപ്പ് പുനസംഘടിപ്പിച്ചിട്ടില്ല. ധനകാര്യമന്ത്രിക്ക് ചേരാത്ത പ്രസ്താവനകളാണ് കെ.എൻ ബാലഗോപാൽ നടത്തുന്നത്. വേണ്ടപ്പെട്ടവർക്ക് ഇളവ് ചെയ്യുന്ന സമീപനം കേരളം അവസാനിപ്പിക്കണം. ഡൽഹിയിലെ പ്രത്യേക പ്രതിനിധി ആറന്മുള കണ്ണാടി നൽകിയിട്ട് കാര്യമില്ലെന്നും വിഷയങ്ങളിൽ ഇടപെടാൻ പ്രത്യേക പ്രതിനിധി തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണത്തിൽ പ്രതിപക്ഷം മൗനത്തിലാണ്. മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ തട്ടിപ്പിൽ പ്രതിപക്ഷത്തിനും സഹകരണമാണ്. മൗനം കൊണ്ട് ഓട്ട അടക്കാൻ ശ്രമിക്കുകയാണ്. പിണറായി ഐക്യമുന്നണിയാണ് കേരളം ഭരിക്കുന്നത്. സഹകരണ ബാങ്ക് തട്ടിപ്പിൽ 300 കോടിയുടെ വെട്ടിപ്പാണ് നടന്നത്. തട്ടിപ്പ് മറച്ച് പിടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പ്രതിപക്ഷത്തിനും തട്ടിപ്പിൽ പങ്കുണ്ട്. അതിനാലാണ് പ്രതിപക്ഷം സഭയിൽ മൗനം പാലിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മുൻമന്ത്രി എ.സി മൊയ്തീന്റെ വീട്ടിലെ റെയ്ഡിൽ പ്രതികരിക്കേണ്ടത് സിപിഎമ്മാണെന്നും വെട്ടിപ്പിനെതിരെ റെയ്ഡ് നടക്കുമ്പോൾ വേട്ടയാടൽ എന്ന് ഇരവാദം മുഴുക്കരുതെന്നും വി. മുരളീധരൻ പറഞ്ഞു. ഇഡി റെയ്ഡ് സംബന്ധിച്ച് സിപിഎമ്മാണ് വിശദീകരിക്കേണ്ടത്. പാവപ്പെട്ടവരുടെ പണത്തിൽ വെട്ടിപ്പ് നടത്തിയത് സിപിഎം നേതാക്കളാണ്. അപ്പോൾ റെയ്ഡിന് ഇടയാക്കിയ സാഹചര്യം ജനങ്ങളോട് വിശദീകരിക്കേണ്ടതും അവരാണ്. പിണറായി വിജയനും വിഡി സതീശനും ഇനി കേന്ദ്ര സർക്കാർ വേട്ടയാടുന്നുവെന്ന് ആരോപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments