കുട്ടിക്കാലത്ത് നാം അന്യഗ്രഹ ജീവികളെ കുറിച്ചുള്ള ഒരുപാട് കഥകൾ കേൾക്കാനിടയായിട്ടുണ്ടാകും. ഇപ്പോഴും ഒരു നിഗൂഢതകൾ പോലെ ഒൡഞ്ഞിരിക്കുന്ന അന്യഗ്രഹ ജീവികളെ പ്രധാന കഥാപാത്രങ്ങളാക്കി നിരവധി ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. ‘മൈ ഗേൾഫ്രണ്ട് ഈസ് ഏൻ ഏലിയൻ’, പാരസൈറ്റ് തുടങ്ങിയ വെബ് സീരിസുകളും ചലച്ചിത്രങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയപ്പോഴും കാണാമറയത്തിരിക്കുന്ന ഈ ജീവികൾ യഥാർത്ഥമാണോ? ചുരുളഴിയാത്ത രഹസ്യത്തെ കുറിച്ചുള്ള ചില നിഗമനങ്ങൾ ഇപ്പോൾ നാസ പുറത്തുവിട്ടിരിക്കുകയാണ്.
അന്യഗ്ര ജീവികളുടെ സാന്നിദ്ധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ വ്യക്തമാക്കുന്നത്. എന്നാൽ ഇത് സമർതത്ഥിക്കാൻ കൃത്യമായൊരു തെളിവുകളും തരാൻ ഇപ്പോൾ സാധിക്കില്ലെന്നും നാസ അഭിപ്രായപ്പെടുന്നുണ്ട്. സൗരയൂഥത്തിൽ ഇത്തരം ജീവികളുടെ സാന്നിദ്ധ്യം കണ്ടെത്താനുള്ള പഠനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണെന്നും ഏജൻസി പറയുന്നു.
അന്യഗ്രഹ ജീവികൾ എന്നു തോന്നിപ്പിക്കുന്ന നിരവധി ചിത്രങ്ങൾ ഡ്രോണുകളും മറ്റു സാങ്കേതിക വിദ്യകളും ഉപയോഗിച്ച് പകർത്തിയിട്ടുണ്ടെങ്കിലും അവയൊന്നും ഇത്തരത്തിലുള്ള ജീവികളല്ലെന്നാണ് നാസയുടെ വാദം. അതേസമയം ഭൂമിക്കപ്പുറത്ത് ജീവന്റെ സാന്നിദ്ധ്യം ഉണ്ടാകുമെന്ന വിശ്വാസവും നാസ പ്രകടിപ്പിക്കുന്നുണ്ട്. പരിമിതമായ ഡാറ്റകൾ ഉപയോഗിച്ച് ഇത്തരം ജീവന്റെ സാന്നിദ്ധ്യം ഉറപ്പിക്കാൻ ഇപ്പോൾ കഴില്ലെന്നാണ് അവർ പറയുന്നത്. ഇതിനായി കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും നാസ അറിയിച്ചു.
Comments