മസ്കറ്റ്: ഹമാസ് ഭീകരാക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒമാൻ. സംയമനത്തോടെ പ്രവർത്തിക്കാനും ഒമാൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഒമാൻ വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഒമാൻ അറിയിച്ചു.
ഇസ്രായേലിനോടും പലസ്തീനോടും പരമാവധി ആത്മനിയന്ത്രണം പാലിക്കണമെന്നാണ് ഒമാൻ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലുള്ള സാഹചര്യം തടയാനും അന്താരാഷ്‌ട്ര നിയമങ്ങൾ അവലംബിക്കാനും അന്താരാഷ്‌ട്ര സമൂഹത്തോടും ഒമാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇസ്രായേലിന് നേരെയുള്ള ഹമാസ് ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി. 700-ഓളം പേർക്ക് പരിക്കേറ്റു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 779 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭീകരാക്രമണത്തിനിടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ എത്തിയ ഇസ്രായേൽ മേയറും കൊല്ലപ്പെട്ടിരുന്നു