‘ഇസ്രായേൽ, ഇസ്രായേൽ, ഇസ്രായേൽ… ഞങ്ങൾ ഇസ്രായേലിനെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു’ – ഈ വാക്കുകളാണ് കുറച്ച് നാളുകളായി മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളിലെ ബെനെ മനാഷെ ജൂത കമ്മ്യൂണിറ്റിയിൽ കേൾക്കുന്നത് .ഹമാസിന്റെ ക്രൂരതയ്ക്കെതിരെ ഇസ്രായേൽ പതാകകൾ പിടിച്ച ഒരു കൂട്ടം ജൂതന്മാർ. ഇവർ ഹമാസിനെതിരായ യുദ്ധത്തിൽ ചേരാൻ ആഗ്രഹിക്കുന്നു, ഇസ്രായേൽ സർക്കാർ അവസരം നൽകുന്നതിനായി കാത്തിരിക്കുകയാണ് ഈ 5000 ത്തോളം പേർ .
ഐസ്വാളിൽ നിന്ന് 80 കിലോമീറ്റർ അകലെ മണിപ്പൂർ അതിർത്തിയോട് ചേർന്നുള്ള കൊളാസിബ് ജില്ലയിലും ഇസ്രായേൽ വംശജർ താമസിക്കുന്നുണ്ട് . ഇപ്പോഴും ഇസ്രായേലിന് വേണ്ടി പോരാടാനും ജീവൻ ബലിയർപ്പിക്കാനും ഇവർ തയ്യാറാണ്.ഇസ്രായേൽ ഗവൺമെന്റ് ഞങ്ങൾക്ക് അവസരം നൽകിയാൽ ഞങ്ങൾ ജീവൻ നൽകും എന്നാണ് ഇവർ പറയുന്നത് .
‘ മിസോറാമിൽ താമസിക്കുന്ന ബെനെ മനഷെ ജൂത യുവാക്കൾ ഹമാസിനെതിരെ ഇസ്രായേലിന് വേണ്ടി പോരാടണമെന്ന് ആഗ്രഹിക്കുന്നു. ഹമാസ് ചെയ്ത ആക്രമണങ്ങളിൽ ഞങ്ങൾ രോഷാകുലരാണ്. ഇസ്രായേൽ സർക്കാർ ഞങ്ങൾക്ക് അവസരം നൽകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, യുവാക്കൾ യുദ്ധം ചെയ്യാൻ തയ്യാറാണ്, പക്ഷേ എന്നെപ്പോലുള്ള ഈ വൃദ്ധർക്ക് വസ്ത്രങ്ങൾ കഴുകാനും ഭക്ഷണം പാകം ചെയ്യാനും സൈന്യത്തെ സഹായിക്കാനാകും. ഇസ്രായേലിലേക്ക് പോകാൻ ഞങ്ങൾക്ക് അനുമതി തരൂ. ‘ – വാർദ്ധക്യം പിടിമുറുക്കിയെങ്കിലും ആവേശം ഒട്ടും ചോരാതെ പ്രായം ചെന്ന ജൂതന്മാർ പറയുന്നു.