തിരുവനന്തപുരം: ഐടിഐ വിദ്യാർത്ഥികള്‍ക്ക് അർഹമായ നീതി നിഷേധിക്കുന്നതിനെതിരെ നവംബർ 17 ന് സംസ്ഥാനത്തെ ഐടിഐകളിൽ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് എബിവിപി. കേരളത്തിലെ ഐടിഐകളിൽ സർക്കാർ നടത്തുന്നത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്നും എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി പറഞ്ഞു. ഡയറ്കടർ ജനറൽ ഓഫ് ട്രെയിനിംഗ് (ഡിജിടി) കഴിഞ്ഞ വർഷം ജൂലൈയിൽ ഐടിഐ സിലബസ് പരിഷ്ക്കരിച്ച് 1200 മണിക്കൂറുകളായി നിജപ്പെടുത്തിയിരുന്നു. ഇത് വകവെക്കാതെയാണ് സർക്കാർ കേരളത്തിലെ ഐടിഐകളിൽ 1800 മണിക്കൂറുകൾ വേണമെന്നാണ് പറയുന്നത്.
എഞ്ചിനിയറിംഗ്, ഡിപ്ലോമ, കോളേജുകളിലെല്ലം 5 ദിവസമാണ് സാധാരണ ഐടിഐകളിൽ മാത്രം 6 ദിവസം ക്ലാസുകൾ തുടർന്ന് പോകുന്നത് മനുഷ്യാവകാശ ലംഘനമാണ്. വിദ്യാർത്ഥികൾക്ക് വിദൂരവിദ്യാഭ്യാസത്തിനും അവധി ദിനങ്ങളിലെ ജോലി സാധ്യതകൾക്കുമാണ് സർക്കാരിന്റെ മുടന്തൻ നയം വിലങ്ങുതടിയാവുന്നത്.
ഡിജിടിയുടെ നിർദ്ദേശപ്രകാരം ഐടിഐകളിൽ ഭാഷ പഠനവും, ലൈബ്രററി, കായിക വിദ്യാഭ്യസം എന്നിവയ്ക്കും സമയം നൽകണമെന്നിരിക്കെ കേരളത്തിലെ ഐടിഐകളിൽ ഈ നിർദ്ദേശങ്ങളൊക്കെ കാറ്റിൽ പറത്തുകയാണ്. ഡിജിടിയുടെ നേരിട്ട് നിയന്ത്രണത്തിലുള്ള കോഴിക്കോട് എൻഎസ്ടിഐ യിലും തിരുവനന്തപുരം ആർവിടിഐ യിലും അഞ്ചു ദിവസമാണ് ക്ലാസുകൾ. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഐടിഐ കളിൽ 6 ദിവസവും. ഐടിഐ വിദ്യാർത്ഥികള്‍ക്ക് അർഹമായ നീതി നിഷേധിക്കുന്നതിനെതിരെ നവംബർ 17 വെള്ളിയാഴ്ച ഐടിഐ കളിൽ എബിവിപി വിദ്യാഭ്യാസ ബന്ദ് നടത്തുമെന്നും അറിയിച്ചു. സംസ്ഥാന സർക്കാർ വിഷയം പരിഹരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ സംസ്ഥാനവ്യപകമായി പ്രതിഷേധം ശക്തിപ്പെടുത്തുമെന്നും എബിവിപി പറഞ്ഞു.