ഹൈദരാബാദ്: തെലുങ്കാനയിലെ ബിജെപി ഇതര പാർട്ടികൾ പാർട്ടികളെല്ലാം കുടുംബാധിപത്യ പാർട്ടികളാണെന്ന് പാർട്ടികളാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെലുങ്കാനയിലെ ജങ്കാവിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിആർഎസ് ,എഎംഐഎം കോൺഗ്രസ് എന്നീ പാർട്ടികൾ 2 ജി 3 ജി 4ജി പാർട്ടികളാണ് . 2ജി എന്നാൽ രണ്ട് തലമുറ എന്നും 3ജി മൂന്നും 4ജി നാല് തലമുറയെന്നും അമിത് ഷാ പരിഹസിച്ചു.
കെസിആർ ജങ്കാവിൽ പോളിടെക്‌നിക് വാഗ്ദാനം ചെയ്തിട്ടില്ല അദ്ദേഹത്തിന്റ അനുയായികൾ ഭൂമി തട്ടിപ്പിൽ മുഴുകിയിരിക്കുന്നു. അധിക ധനമുണ്ടായിരുന്ന സംസ്ഥാനത്തെ മുഖ്യ മന്ത്രി കെസി രാമറാവു(കെസിആർ) സർക്കാർ 3 കോടി കടമുള്ള സംസ്ഥാനമാക്കി മാറ്റി. ഈ രീതിയിൽ സംസ്ഥാനത്തെ കടക്കെണിലാക്കിയതിന് പിന്നിൽ അമിത് ബിആർഎസ് സർക്കാർ കെടുകാര്യസ്ഥതയാണെന്ന് എന്നും അമിത് ഷാ ചൂണ്ടിക്കാണിച്ചു.
തെലുങ്കാന – റസാക്കർമാരിൽ നിന്നും നൈസാമിൽ നിന്നും മോചിപ്പിച്ചത് രാജ്യത്തെ ആദ്യ ആഭ്യന്തര മന്ത്രിയാണ്. എന്നാൽ ഒവൈസിയെ ഭയന്ന് ഇത് ആഘോഷിക്കാൻ പോലും മുഖ്യമന്ത്രി കെസിആർ തയ്യാറായില്ല. നാല് സംസ്ഥാനങ്ങൾക്കൊപ്പം നവംബർ 30 നാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത് സംസ്ഥാന സർക്കാരിനെതിരെ വിധിയെഴുത്തു നടത്താനുള്ള ജനങ്ങളുടെ അവസരമാണിതെന്നും അമിത് ഷാ പറഞ്ഞു.