ഇടുക്കി: ഒന്നര വയസുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ മാതാവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ഇടുക്കി മൂലമറ്റം ഇലപ്പള്ളി സ്വദേശി 35-കാരി ജയ്സമ്മ എന്ന സുനിതയെയാണ് ഇടുക്കി ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. തൊടുപുഴ അഡീഷണൽ ജഡ്ജി നിക്സൺ എം. ജോസഫിന്റേതാണ് വിധി.
2016 ഫെബ്രുവരി 16-നാണ് നാടിനെ നടുക്കിയ സംഭവം. ഒന്നര വയസുകാരൻ ആഷിക്കിനെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ജയ്സമ്മ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
ഒരാഴ്ച മുൻപ് ജയ്സമ്മയുടെ അയൽക്കാരി അന്നമ്മ തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ ജയ്സമ്മയ്ക്ക് പങ്കുണ്ടെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇവരുടെ ഭർത്താവ് വിൻസെൻ്റിനെയും പോലീസ് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയിരുന്നു. ഇതിന് പിന്നാലെ ദമ്പതികൾ തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നാലെ മുറിയിൽ കയറി വാതിലടച്ച് കിടന്ന ജയ്സമ്മ പുലർച്ചെ നാലിന് ആഷിനെ കൊലപ്പെടുത്തുകയായരുന്നു. ഇവർക്ക് മറ്റൊരു കുട്ടിയുമുണ്ട്.