യുണൈറ്റഡ് നേഷൻസ്: ഗാസയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യുഎൻ ജനറൽ അസംബ്ലിയിൽ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി ഇന്ത്യ. സാധാരണക്കാരായ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കി നിയമപരവും മാനുഷികവുമായ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുക എന്ന വിഷയത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.
ഇന്ത്യയുൾപ്പെടെ 153 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ യുഎസ്, ഇസ്രായേൽ, ഓസ്ട്രിയ തുടങ്ങീ 10 രാജ്യങ്ങൾ എതിർത്ത് വോട്ട് ചെയ്തു. അർജന്റീന, യുക്രെയ്ൻ, ജർമ്മനി തുടങ്ങീ 23 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഗാസയിൽ ഉടനടി മാനുഷിക വെടിനിർത്തൽ നടപ്പിലാക്കണമെന്നാണ് പ്രമേയത്തിൽ ആവശ്യപ്പെടുത്. അതേപോലെ ബന്ദികളാക്കപ്പെട്ടവരെ നിരുപാധികം വിട്ടയയ്‌ക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു. സാധാരണക്കാരായ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കുതുമായി ബന്ധപ്പെട്ടുള്ള എല്ലാ നിയമങ്ങളും പാലിക്കാൻ അന്താരാഷ്‌ട്ര നിയമത്തിന് കീഴിലുള്ള എല്ലാ രാജ്യങ്ങളും ബാധ്യസ്ഥരാണെന്നും പ്രമേയം ചൂണ്ടിക്കാണിക്കുന്നു.
ഒക്ടോബർ ഏഴിന് ഇസ്രായേലിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ മേഖലയിൽ വലിയ മാനുഷിക പ്രതിസന്ധി ഉണ്ടായെന്നും, ആക്രമണത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായെന്നും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് പറഞ്ഞു. ” യുഎൻ ജനറൽ അസംബ്ലി അംഗീകരിച്ച ഈ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ വോട്ട് ചെയ്യുകയാണ്. ഈ പ്രമേയത്തിന് പല മാനങ്ങളുണ്ട്.
ബന്ദികളാക്കപ്പെട്ടവരെ കുറിച്ചുള്ള ആശങ്ക ഇപ്പോഴും നിലനിൽക്കുകയാണ്. സ്ത്രീകളും കുട്ടികളും അടക്കം വലിയ തോതിൽ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുുണ്ട്. ഏതൊരു സാഹചര്യത്തിലായാലും അന്താരാഷ്‌ട്ര മാനുഷിക നിയമങ്ങൾ പാലിക്കപ്പെടേണ്ടതുണ്ട്. നിലവിൽ ഇരുകൂട്ടർക്കുമിടയിൽ ഒരു പൊതു പ്രശ്‌നപരിഹാരമെന്ന നീക്കത്തെ ഇന്ത്യ സ്വാഗതം ചെയ്യുകയാണെന്നും” രുചിര കാംബോജ് പറഞ്ഞു.