ബെംഗളൂരു: ഫോട്ടോഷൂട്ടിന് പോകാൻ മാതാപിതാക്കൾ അനുവദിച്ചില്ല. മനംനൊന്ത് കോളേജ് വിദ്യാർത്ഥിനി ജീവനോടുക്കി. ബെംഗളൂരു സുധാമ്മനഗർ സ്വദേശിനിയും സ്വകാര്യ കോളേജിലെ ബി.ബി.എ. വിദ്യാർഥിനിയുമായ വർഷിണി(21)യെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
ശനിയാഴ്ച മാളിൽ ഫോട്ടോഷൂട്ടിന് പോകാനായി പെൺകുട്ടി മാതാപിതാക്കളോട് അനുവാദം ചോദിച്ചിരുന്നു. എന്നാൽ അവർ അനുവാദം നൽകിയില്ല. ഫോട്ടോഷൂട്ടിന് പോകാൻ മാതാപിതാക്കൾ അനുവദിക്കാതിരുന്നതാണ് വർഷിണിയുടെ ആത്മഹത്യയ്‌ക്ക് കാരണമായതെന്ന് പോലീസ് പറഞ്ഞു.
ഫോട്ടോഗ്രാഫി കോഴ്സ് പൂർത്തിയാക്കിയതിന് ശേഷമായിരുന്നു വർഷിണി ബി.ബി.എ കോഴ്‌സിന് ചേർന്നത്. ശനിയാഴ്ച രാത്രിയാണ് വർഷിണി ആത്മഹത്യ ചെയ്തതെന്ന് ബെംഗളൂരു സെൻട്രൽ ഡി.സി.പി. എച്ച്.ടി.ശേഖർ വ്യക്തമാക്കി.