ലക്നൗ : അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ദിനത്തിൽ എല്ലാ മുസ്ലീങ്ങളും ജയ് ശ്രീറാം വിളിക്കണമെന്ന് ദിയോബന്ദിലെ മുസ്ലീം സംഘടനാ നേതാവ് റാവു മുഷറഫ് അലി . എല്ലാ മുസ്ലീങ്ങളും പള്ളികളിലും ദർഗകളിലും വീടുകളിലും 11 തവണ രാമനാമം ജപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശ്രീരാമന്റെ ജന്മസ്ഥലത്ത് രാമക്ഷേത്രം നിർമ്മിക്കുന്നു. ലോകമെമ്പാടുമുള്ള സനാതന വിശ്വാസികൾ രാമക്ഷേത്ര നിർമ്മാണത്തിൽ സന്തോഷിക്കുമ്പോൾ, മുസ്ലീം സമുദായക്കാരും ശ്രീരാമദേവനെ വരവേൽക്കാൻ മുന്നിട്ടിറങ്ങണം . ജനുവരി 22 ന് വൈകുന്നേരം, മുസ്ലീം സമുദായത്തിലെ ആളുകൾ പള്ളികളിലും ദർഗകളിലും അവരുടെ വീടുകളിലും 5 വിളക്ക് വീതം തെളിയിക്കണം. കാരണം രാമൻ എല്ലാവരുടേതുമാണ്. രാമൻ എല്ലാവരുടെയും സ്വന്തമാണ്, രാമൻ എല്ലാ കണങ്ങളിലും ഉണ്ട്.
നമ്മളെല്ലാം ശ്രീരാമന്റെ പിൻഗാമികളാണ് . ശ്രീരാമനെ എതിർക്കുന്നവനും രാമക്ഷേത്രത്തെ എതിർക്കുന്നവനും ഇന്ത്യക്കാരനാകാൻ കഴിയില്ല. എല്ലാ മുസ്ലീങ്ങളും പള്ളികളിലും ദർഗകളിലും വീടുകളിലും 11 തവണ രാമനാമം ജപിക്കണമെന്നും അദ്ദേഹം പറഞ്ഞു .