അമരാവതി: ഇന്ത്യൻ നാവികസേന വളരെയധികം ശക്തിയാർജ്ജിച്ചതായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യൻ മഹാസമുദ്രത്തിലും ഇന്ത്യൻ പസഫിക് മേഖലയിലും വൻ സുരക്ഷയാണ് ഇന്ത്യൻ നാവികസേന തീർത്തിയിരിക്കുന്നതെന്നും ഇക്കാര്യത്തിൽ മറ്റു രാജ്യങ്ങളെക്കാൾ ഭാരതം മുന്നിലാണെന്നും അദ്ദേഹം അറിയിച്ചു. വിശാഖപട്ടണത്തെ നേവൽ ഡോക്ക് യാർഡിൽ നടന്ന ഐഎൻഎസ് സന്ദായക്കിന്റെ കമ്മീഷണിംഗ് ചടങ്ങ് അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” ഇന്ത്യൻ നാവിക സേനയുടെ ശക്തിയെ കുറിച്ച് വിവരിക്കുകയാണെങ്കിൽ നമ്മൾ വളരെയധികം കരുത്ത് ആർജ്ജിച്ചിരിക്കുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലും ഇന്ത്യൻ പസഫിക് മേഖലയിലും വൻ സുരക്ഷ തീർക്കാൻ ഇന്ത്യൻ നാവിക സേനയ്ക്ക് സാധിച്ചു. ആഗോളവ്യാപാരത്തിന് അടിത്തറ പാകാനും ഇന്ത്യയ്ക്ക് സാധിച്ചു. ഏദൻ ഉൾക്കടൽ, ഗിനിയ ഉൾക്കടൽ തുടങ്ങിയ നിരവധി ചോക്ക് പോയിന്റുകൾ ഇന്ത്യൻ മഹാസമുദ്രത്തിലാണുള്ളത്. അതിലൂടെ വൻ തോതിൽ അന്താരാഷ്ട്ര വ്യാപാരം നടക്കുന്നുണ്ട്. നിരവധി ഭീഷണികൾ, പ്രത്യേകിച്ച് കടൽക്കൊള്ളക്കാരുടെ ഭീഷണികൾ ഈ മേഖലകളിൽ നില നിൽക്കുന്നുണ്ടെങ്കിലും എല്ലാം നേരിട്ട് ഭാരതത്തെ സംരക്ഷിക്കുന്നതിൽ നാവികസേന വളരെയധികം ജാഗരൂഗരാണ്.”- രാജ്നാഥ് സിംഗ് അറിയിച്ചു.
#WATCH | Andhra Pradesh: Defence Minister Rajnath Singh addresses the Commissioning Ceremony of INS Sandhayak, at the Naval Dockyard in Visakhapatnam.
He says, “If I talk about our naval power, the Indian Navy has become so strong that we have become the first responder in terms… pic.twitter.com/RO0vedn9WI
— ANI (@ANI) February 3, 2024
കടൽക്കൊള്ളക്കാരെയും കള്ളക്കടത്തുകാരെയും ഒരു കാരണവശാലും വച്ചുപൊറുപ്പിക്കാൻ സാധിക്കില്ല. ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ഇത് നവ ഭാരതത്തിന്റെ പ്രതിജ്ഞയാണെന്നും അദ്ദേഹം വ്യക്തമാക്കി. സമുദ്രത്തിൽ കുടുങ്ങി കിടന്ന 80 മത്സ്യത്തൊഴിലാളികളെ അടുത്തിടെ രക്ഷപ്പെടുത്താൻ നാവികസേനയ്ക്ക് കഴിഞ്ഞിരുന്നു. സമുദ്രമാർഗം വഴി അനധികൃതമായി നുഴഞ്ഞു കയറുന്നവർക്കെതിരെയും അനധികൃത മത്സ്യബന്ധനം നടത്തുവർക്കെതിരെയും കർശനമായ നടപടികൾ തന്നെ നാവികസേന സ്വീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.