ഭോപ്പാൽ: കോൺഗ്രസിന് അടിക്കടി തിരിച്ചടി. തെരഞ്ഞെടുപ്പിന് മൂന്ന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ കോൺഗ്രസ് എംഎൽഎ ബിജെപിയിൽ ചേർന്നു. സാഗർ ജില്ലയിലെ ഏക കോൺഗ്രസ് എംഎൽഎ നിർമല സാപ്രെയാണ് പാർട്ടി വിട്ടത്.
സാഗർ ജില്ലയിലെ രഹത്ഗഢിലെ യോഗത്തിൽ മുഖ്യമന്ത്രി ഡോ. മോഹൻ യാദവിന്റെ സാന്നിധ്യത്തിലാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. അജണ്ടകളൊന്നമില്ലാതെയാണ് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്ന് അവർ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി മോഹൻ യാദവിനും വികസനമാണ് അജണ്ട. കഴിഞ്ഞ ആറ് മാസത്തിനിടെ കോൺഗ്രസ് വികസന പ്രവർത്തനങ്ങൾ തടഞ്ഞുവെന്നും അവർ ആരോപിച്ചു. കേൺഗ്രസിൽ പ്രവർത്തിക്കുന്ന കാലത്തോളം വികസനം ഉണ്ടാകില്ലെന്നും സപ്രെ തുറന്നടിച്ചു.
കഴിഞ്ഞ ദിവസം ഇൻഡോറിലെ കോൺഗ്രസ് സ്ഥാനാർത്ഥി നാമനിർദ്ദേശ പത്രിക പിൻവലിച്ച് ബിജെപിയിൽ ചേർന്നതിന്റെ ഞെട്ടലിൽ നിന്ന് കോൺഗ്രസ് മുക്തമാകുന്നതിന് മുൻപാണ് വീണ്ടും കൊഴിഞ്ഞുപോക്ക് ഉണ്ടായിരിക്കുന്നത്.
ബുന്ദേൽഖണ്ഡിലെ പട്ടികജാതി വിഭാഗത്തെ പ്രതിനിധീകരിക്കുന്ന സപ്രെ ബിന മണ്ഡലത്തിലെ കോൺഗ്രസ് എംഎൽഎയാണ്. 2023-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് തവണ എംഎൽഎയായ ബിജെപി സ്ഥാനാർത്ഥി മഹേഷ് റായിയെ പരാജയപ്പെടുത്തിയാണ് എംഎൽഎ ആയത്.
#WATCH सागर, मध्य प्रदेश: भाजपा में शामिल होने के बाद पूर्व कांग्रेस विधायक निर्मला सप्रे ने कहा, “प्रधानमंत्री नरेंद्र मोदी और प्रदेश के मुख्यमंत्री मोहन यादव का विकास का एजेंडा है। मैंने पिछले 6 महीनों में देखा कि मेरे क्षेत्र का विकास अवरुद्ध हो रहा था… विकास की धारा के साथ… https://t.co/xLcSF6FZfK pic.twitter.com/bmHRIU8jeT
— ANI_HindiNews (@AHindinews) May 5, 2024