തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിലെ പ്രഭാരിമാരെയും സഹപ്രഭാരിമാരെയും നിശ്ചയിച്ച് ബിജെപി. മുൻ കേന്ദ്ര മന്ത്രി വി മുരളീധരനെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ ജോയിന്റ് കോ- ഓർഡിനേറ്ററായി നിയമിച്ചു. അനിൽ ആന്റണിയെ മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലെ പ്രഭാരിയായും നിയമിച്ചു. പ്രകാശ് ജാവദേക്കർ കേരളാ പ്രഭാരിയായി തുടരും. സഹപ്രഭാരിയായി ഒഡീഷയിൽ നിന്നുള്ള വനിതാ നേതാവ് അപരാജിത സാരംഗിയെയും നിശ്ചയിച്ചിട്ടുണ്ട്.
മോദി സർക്കാർ മൂന്നാം തവണയും അധികാരത്തിലേറിയതിന് പിന്നാലെയാണ് ബിജെപി വിവിധ സംസ്ഥാനങ്ങളിലെ പ്രഭാരിമാരെ നിയമിച്ചത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ കോ- ഓർഡിനേറ്ററായി പ്രവർത്തിക്കുന്നത് ലോക്സഭാ എംപിയായ സാമ്പിത് പത്രയാണ്. ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെയ്‌ക്ക് ബിഹാറിന്റെ പ്രഭാരി ചുമതലയും നൽകി. എം.പി ദീപക് പ്രകാശ് സഹപ്രഭാരിയുമാവും.
ഈ വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയിൽ സതീഷ് പൂനിയ പ്രഭാരിയും സുരേന്ദ്ര നാഗര്‍ സിംഗ് സഹ പ്രഭാരിയും ആകും. ലഡാക്കിന്റേയും ജമ്മു കശ്മിരീന്റേയും ചുമതല ബിജെപി ജനറൽ സെക്രട്ടറി തരുൺ ചുഗ്ഗിനാണ്. ലക്ഷിമാകാന്ത് ബാജ്പേയിക്കാണ് ഝാർഖണ്ഡിലെ ചുമതല. ഗോവയുടെ പ്രഭാരിയായി ആശിഷ് സൂദിനെയുമാണ്.
ബിജെപി എംഎൽഎ കൂടിയായ അശോക് സിന്ദാലയ്‌ക്കാണ് അരുണാചൽ പ്രദേശിലെ ചുമതല. ദാദ്ര നാഗര്‍ ഹവേലി- ദാമന്‍ ദിയു, കര്‍ണാടക, മദ്ധ്യപ്രദേശ്, മണിപ്പുര്‍, മിസോറാം, ഒഡിഷ, പുതുച്ചേരി, പഞ്ചാബ്, സിക്കിം, ഉത്തരാഖണ്ഡ് എന്നിങ്ങനെ 24 സംസ്ഥാനങ്ങളിലെ പ്രഭാരിമാരെയും സഹ പ്രഭാരിമാരെയുമാണ് ബിജെപി നിയമിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണം പിടിച്ച ഒഡീഷയിൽ വിജയ്പാൽ സിംഗ് തോമർ ആണ് പ്രഭാരി. മുതിർന്ന എംഎൽഎ ലത ഉസേന്ദി സഹപ്രഭാരിയാകും.
भाजपा राष्ट्रीय अध्यक्ष श्री @JPNadda ने विभिन्न प्रदेशों में प्रदेश प्रभारी एवं सह-प्रभारियों की नियुक्ति की। pic.twitter.com/1yVAjOm4Vu
— BJP (@BJP4India) July 5, 2024















