ഉത്തരേന്ത്യയിലെ ദസ്റ ആഘോഷങ്ങളിൽ പ്രധാനമാണ് രാവണദഹനം. തിന്മയ്‌ക്ക് മേൽ നന്മയുടെ വിജയത്തിന്റെ പ്രതീകമായാണ് ഈ ചടങ്ങ് നടത്തുന്നത്. രാവണ ദഹനത്തിനുള്ള രാവണ സ്വരൂപം തലമുറകളായി നിർമിക്കുന്നൊരു മുസ്ലീം കുടുംബമാണ് സൈബറിടങ്ങളിൽ ചർച്ചയാകുന്നത്.
ഉത്തർപ്രദേശിലെ രാംപൂരിലാണ് ദസ്റ ആഘോഷങ്ങൾക്കായുള്ള കോലം നിർമിക്കുന്നത്. ഇത്തവണ 80 അടി ഉയരത്തിലുള്ള വില സ്വരൂപമാണ് നിർമിച്ചിരിക്കുന്നത്. തങ്ങളുടെ മുത്തച്ഛനും, അച്ഛനും സ്വരൂപം നിർമിച്ചിരുന്നു. ഇപ്പോൾ ഞാനും എന്റെ മക്കളും ഇത് തുടർന്ന് പോകുന്നുവെന്നും മുംതാസ് ഖാൻ പറയുന്നു.
മുർദാബാദ്, അഗ്ബാൻപൂർ, ഫത്തേപൂ്ര, രമണ, ഹാപൂർ എന്നിവിടങ്ങളിൽ നേരത്തെ പ്രതിമ നിർമിച്ചിരുന്നുന്നെന്നും ഇപ്പോൾ രാംസിംഗ്, മിലവാക്ക്, രാധേഗാമോദ്, ജ്വാലാനഗർ എന്നിവിടങ്ങളിലാണ് രാവണ സ്വരൂപങ്ങൾ നിർമിക്കുന്നതെന്നും ഖാൻ പറഞ്ഞു. കോലത്തിൽ ഉപയോഗിക്കുന്ന മരുന്നുകൾ മലിനീകരണം വരുത്തിനില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്ന് പ്രതിമകൾക്ക് ഓർഡറുകൾ ലഭിക്കുന്നുണ്ടെന്നും മുംതാസ് ഖാൻ പറഞ്ഞു. നിർമിച്ചവയിൽ ഏറ്റവും വലുതാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















