ഇസ്ലാമാബാദ്: ഡൽഹിയിലെ ചാവേറാക്രമണത്തിന് പിന്നാലെ പാകിസ്ഥാനിൽ അതീവ ജാഗ്രതാ നിർദേശം. പാക് സൈന്യത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
സൈനികർ സജ്ജരായിരിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് തിരിച്ചടി ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. കര, നാവിക, വ്യോമസേന മേധാവികൾക്ക് പ്രത്യേക നിർദേശം നൽകി. സാഹചര്യങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും ഏത് പ്രതികൂല സാഹചര്യമുണ്ടായാലും നേരിടാൻ സജ്ജരാണെന്നും റിപ്പോർട്ടിൽ പറയുന്നു. 11,12 തീയതികളിൽ പാകിസ്ഥാനിൽ വിമാനനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പിന്നിൽ പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് ഭീകരർക്ക് പങ്കുണ്ടെന്ന സംശയത്തിലാണ് അന്വേഷണ ഏജൻസികൾ. കേസന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പാകിസ്ഥാനിൽ അതീവജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.















