ന്യൂഡൽഹി: രാഷ്‌ട്രീയ നേതാവ് ബാബാ സിദ്ദിഖിയുടെ കൊലപാതക കേസിലെ പ്രധാന ആസൂത്രകനും ലോറൻസ് ബിഷ്ണോയിയുടെ സഹോദരനുമായ അൻമോൾ ബിഷ്ണോയിയെ യുഎസിൽ നിന്ന് നാടുകടത്തി. നവംബർ 19-ന് ഇന്ത്യയിൽ എത്തുമെന്നാണ് വിവരം.
2024-ലെ ബാബ സിദ്ദിഖിയുടെ കൊലപാതകവും പഞ്ചാബി ഗായകൻ സിദ്ദു മൂസാവാലയുടെ കൊലപാതകവും ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ. 2024 ഏപ്രിലിൽ ബോളിവുഡ് താരം സൽമാൻ ഖാന്റെ മുംബൈയിലെ വീടിന് നേരെ വെടിയുതിർത്ത സംഭവത്തിലും ഇയാൾ അന്വേഷണം നേരിടുന്നുണ്ട്.
അനധികൃതമായി അമേരിക്കയിലേക്ക് പ്രവേശിപ്പിച്ചതിന് കഴിഞ്ഞ വർഷം ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ ഇയാളെ കണ്ടെത്തുന്നതിനായി എൻഐഎയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അൻമോൾ ബിഷ്ണോയി വാർത്തകളിൽ ഇടംനേടിയത്.
ഗായകൻ സിദ്ദു മൂസവാലയെ കൊലപ്പെടുത്തിയ പ്രതികൾക്ക് ആയുധങ്ങൾ നൽകിയത് ഉൾപ്പെടെ 18 കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തത്.















