ന്യൂഡൽഹി: ആര്എസ്എസിന്റെയും ബിജെപിയുടെയും സംഘടനാ സംവിധാനത്തെ പ്രശംസിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിനെ പിന്തുണച്ച് ശശി തരൂർ. പാർട്ടിക്കുള്ളിലെ അച്ചടക്കമാണ് പ്രധാനമെന്നും നീണ്ട ചരിത്രമുള്ള കോണ് ഗ്രസിന് സ്വന്തം ഭൂതകാലത്തില് നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും തരൂർ പറഞ്ഞു. സംഘടനയെ ശക്തിപ്പെടുത്തുക എന്നത് പൊതുവായ ലക്ഷ്യമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് ദിഗ്‌വിജയ് സിംഗ് ആര്എസ്എസിന്റെയും ബിജെപിയുടെ സംഘടനാ സംവിധാനത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. താഴെത്തട്ടിൽ പ്രവർത്തിക്കുന്നവരാണ് പിന്നീട് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. സോണിയ, രാഹുൽ, മല്ലികാർജുൻ ഖാർഗെ എന്നിവർ പങ്കെടുത്ത കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിലാണ് ദിഗ്‌വിജയ് സിംഗ് ഇക്കാര്യം പറഞ്ഞത്.
യോഗത്തിന് പിന്നാലെ അദ്ദേഹം എൽ. കെ അദ്വാനി കസേരയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി നിലത്തും ഇരിക്കുന്ന ബ്ലാക്ക് ആന്റെ വൈറ്റോ ഫോട്ടോ എക്സിൽ പങ്കുവെച്ചിരുന്നു ‘നിലത്ത് ഇരിക്കുന്ന’ സാധാരണ പ്രവർത്തകർക്ക് ബിജെപി-ആർഎസ്എസ് സംഘടനാ സംവിധാനത്തിൽ വളരാനും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകാനും കഴിയും. ഇതാണ് സംഘടനയുടെ ശക്തി. ജയ് സീതാറാം’, ദിഗ്‌വിജയ് സിംഗ് പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി കോൺഗ്രസ് നേതാക്കളായ രാഹുൽ, പ്രിയങ്ക, ജയറാം രമേഷ്, എന്നിവരെയും ദിഗ്‌വിജയ് സിംഗ് പോസ്റ്റിൽ ടാഗ് ചെയ്തിരുന്നു.















