വാഷിംഗ്ടൺ: അമേരിക്കുടെ ജോബൈഡൻ ഭരണകൂടത്തിന്റെ വിദേശനയ പ്രഖ്യാപനം ഇന്ന് നടക്കും. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് നയപ്രഖ്യാപനം നടത്തുക. ആഗോളതലത്തിലെ കൊറോണകാലഘട്ടത്തിലും തുടർന്നും അമേരിക്കയെ സ്വാധീനിച്ച എല്ലാ വിഷയങ്ങളും പ്രഖ്യാപനത്തിന്റെ ഭാഗമാകുമെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നൽകുന്ന സൂചന. ഇന്ത്യൻ സമയം അർദ്ധരാത്രിയോടെയാണ് പ്രഖ്യാപനം നടക്കുക.
അമേരിക്കയുടെ പ്രതിരോധ നയം തന്നെയാണ് ഏവരും ഉറ്റുനോക്കുന്നത്. ഈ ദശകത്തിൽ പെസഫിക്കിൽ മേഖലയിൽ അമേരിക്ക സാന്നിദ്ധ്യം വർദ്ധിപ്പിച്ചതാണ് പ്രധാന മുന്നേറ്റം. ഒപ്പം ചൈനയ്ക്കെതിരെ തുറന്ന യുദ്ധപ്രഖ്യാപനം നടത്തിയ ട്രംപിന്റെ നയവും ക്വാഡ് സഖ്യത്തിന്റെ തുടർ പ്രവർത്തനവും നയപ്രഖ്യാപനത്തിൽ സുപ്രധാന സ്ഥാനം വഹിക്കും. ഏഷ്യൻ മേഖലയിൽ ഇന്ത്യയെ പ്രതിരോധ രംഗത്തെ ഏറ്റവും വിശ്വസ്തനായ പങ്കാളിയായി അമേരിക്ക ഉയർത്തിക്കാട്ടുന്നതും നയത്തിൽ പ്രതിഫലിക്കും.
വ്യാപാരവാണിജ്യ രംഗത്തെ പുതിയ സാഹചര്യവും ചൈനയുടെ ആഗോളതലത്തിലെ സ്വാധീനം കുറഞ്ഞതും നിർണ്ണായകമാണ്. ഒപ്പം ഏഷ്യൻ മേഖലയിൽ കൊറോണകാലത്ത് ഇന്ത്യ കയറ്റുമതി രംഗത്ത് ലോകത്തിന് മാതൃകയായെന്ന ബൈഡന്റെ പ്രസ്താവനയും വന്നുകഴിഞ്ഞു. ഇന്ത്യയെ പ്രധാനവ്യാപാര പങ്കാളിയാക്കുമ്പോൾ ചൈനയെ ഏതുതരത്തിൽ ഇനി പരിഗണിക്കും എന്നതും സുപ്രധാനമാണ്.
ഒപ്പം ആഗോളതലത്തിൽ അധിനിവേശവും ഭീകരത്ക്കുമെതിരെ അമേരിക്കയുടെ നയം ഐക്യരാഷ്ട്രസുരക്ഷാ കൗൺസിലിൽ ഇന്ത്യയുടെ നയങ്ങളെക്കൂടി പരിഗണിച്ചാകും. അഫ്ഗാനിലും ഇറാനിലും സിറിയയിലും ഇസ്ലാമിക ഭീകരതയ്ക്കെതിരെ അമേരിക്കയുടെ നയം പൊളിച്ചെഴുതപ്പെടാനാണ് സാദ്ധ്യത. അഫ്ഗാൻ വിഷയത്തിൽ ഇന്ത്യ ഇടപെടണമെന്ന് ട്രംപ് ആഗ്രഹിച്ചിരുന്നു.
ഇതിനിടെ ഇസ്രയേലിന് മേൽകൈ നൽകിക്കൊണ്ട് അറബ് മേഖലയിൽ അമേരിക്ക നടത്തിയ ഒരു ഇടനിലക്കാരന്റെ ഇടപെടലും തുടരാനാണ് സാദ്ധ്യത. ചൈനയുടെ ഹോങ്കോംഗിലെ അധിനിവേശവും തായ് വാനുമായി നിലനിൽക്കുന്ന ശത്രുതയും പ്രധാന വിഷയമാണ്. ഒപ്പം ഇറാൻ നടത്തുന്ന ആണവോർജ്ജ പദ്ധതികളുടെ മേൽ എടുക്കാനുദ്ദേശിക്കുന്ന നയങ്ങളും ബൈഡൻ പുന:പ്പരിശോധിക്കും.
Comments