ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട വീട്… പുറത്തേയ്‌ക്ക് കാൽ വെയ്‌ക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ആയിരം അടിതാഴ്‌ച്ചയിലേക്ക് വീണ് മരണം ഉറപ്പ്.. ഇറ്റലിയിലെ ഡോളോമൈറ്റ് പർവ്വതനിരകളിലാണ് ഈ വീടുള്ളത്. ചെങ്കുത്തായ പർവ്വത നിരകളുടെ ചരിവിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ഇങ്ങനെ ഭാഗ്യം പരീക്ഷിക്കാനായി ആരെങ്കിലും വീട് നിർമ്മിക്കുമോ എന്നാണ് ചിന്തിക്കുന്നതെങ്കിൽ സംഗതി സത്യമാണ്. വിചിത്രമായ ഈ വിടിന്റെ കുറിച്ചും അതിന്റെ നിർമ്മിതിയെ കുറിച്ചുമാണ് പറഞ്ഞുവരുന്നത്.
സമുദ്ര നിരപ്പിൽ നിന്നും 9000 അടി മുകളിൽ നിർമ്മിക്കപ്പെട്ട വീടാണിത്. പർവ്വതത്തിന്റെ വശത്തെ പാറക്കെട്ടുകളിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ബഫാ ഡി പെരേരോ എന്നറിയപ്പെടുന്ന ഈ വീടിന് 100 വർഷത്തിന് മുകളിൽ പഴക്കമുണ്ട്. ഇന്നത്തെ പോലെ സൗകര്യങ്ങൾ ഒന്നും തന്നെയില്ലാത്ത കാലത്ത് ഇങ്ങനെയൊരു വീട് എങ്ങനെ നിർമ്മിച്ചു എന്നത് ഇന്നും രഹസ്യമായി തുടരുകയാണ്. ഭാഗ്യം പരീക്ഷിക്കാനും ധൈര്യശാലികളും ഈ വീട്ടിൽ താമസത്തിനായും എത്താറുണ്ട്. നിരവധി പേർ മരണപ്പെട്ടതായും അഭ്യൂഹങ്ങളുണ്ട്.
ഒന്നാം ലോക മഹായുദ്ധകാലത്താകാം വീട് നിർമ്മിക്കപ്പെട്ടതെന്നാണ് വിവരം. യുദ്ധത്തിനിടെ വിശ്രമിക്കാനും യുദ്ധസാമഗ്രികളും മറ്റും സൂക്ഷിക്കാനുമാണ് ഇത്തരത്തിലൊരു വീട് നിർമ്മിച്ചത്. ഇറ്റാലിയൻ സൈനികരാണ് ഈ വീട് നിർമ്മാണത്തിന് പിന്നിലെന്നും കഥകളുണ്ട്. ഇത്രയധികം പഴക്കമുള്ള വീട് ഇപ്പോൾ അടഞ്ഞുകിടക്കുകയാണ്. ഏറെ അപകടം പിടിച്ച ഈ വീട്ടിലേക്ക് ഇപ്പോൾ അധികമാരും എത്താറില്ല. എത്തിപ്പെടാനും കുറച്ച് പാടാണ്..
കേബിൾ കാർട്ടുകളും റോപ്പ് ലാഡറുകളും ഉപയോഗിച്ച് മാത്രമെ ഈ വീട്ടിലേക്ക് എത്താൻ സാധിക്കുകയുള്ളൂ. ചുരുക്കി പറഞ്ഞാൽ നല്ല ധൈര്യമുള്ളവർക്ക് ഈ വീട്ടിൽ താമസിക്കാം… അത്തരത്തിലുള്ളവർക്ക് മാത്രമേ വീട്ടിലേക്ക് നടന്നെത്താനുമാകൂ. വാതിലുകളും ജനാലകളും ചെറുവരാന്തയുമെല്ലാം ഈ വീട്ടിലുണ്ട്. കുറച്ച് കസേരകൾ മാത്രമാണ് ഈ വീട്ടിൽ നിലവിലുള്ളത്.
വീട്ടിലേക്ക് എത്തപ്പെട്ടാൽ അതിമനോഹരമായ കാഴ്‌ച്ചകൾ കാണാനാകും. പർവ്വതത്തിന്റെ മുകളിൽ ആയതിനാൽ തന്നെ ചുറ്റുമുള്ള പ്രദേശത്തെ എല്ലാ കാഴ്‌ച്ചകളും ആസ്വദിക്കാം. പക്ഷെ ചെറിയൊരു പ്രശ്‌നമെന്താണെണ് വെച്ചാൽ താഴേക്ക് നോക്കിയാൽ കാലിടറാത്തവർക്ക് മാത്രമെ ഈ കാഴ്‌ച്ചകളൊക്കെ ആസ്വദിക്കാനാകൂ. സാഹസിക യാത്രക്കാർക്ക് മാത്രമെ ഈ സ്ഥലം ഇഷ്ടമാവുകയുള്ളൂ.. അത്തരക്കാരെ ഏറെ ആകർഷിക്കുന്ന സ്ഥലമാണ് ഈ വീട്…. ധൈര്യശാലികൾക്ക് ധൈര്യമായി തന്നെ ഈ വീട്ടിലേക്ക് വരാം… കാഴ്‌ച്ചകൾ കാണാം…
Comments