ബംഗളൂരു : ഹിജാബിനെതിരെ സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ഇട്ട യുവാവിന് നേരെ മതമൗലികവാദികളുടെ ആക്രമണം. മലേബെന്നൂർ സ്വദേശി ദിലീപ് മലഗിമാന് നേരെയാണ് ആക്രമണം ഉണ്ടായത്. ഹിജാബിനെതിരെ വാട്സ് ആപ്പിൽ ദിലീപ് സ്റ്റാറ്റസ് ഇട്ടിരുന്നു. ഇതിൽ പ്രകോപിതരയാണ് മതമൗലികവാദികളുടെ സംഘം ആക്രമിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ജിഗാലി സർക്കിളിന് സമീപം കടനടത്തിയാണ് ദിലീപ് ഉപജീവനം നടത്തിയിരുന്നത്. വാട്സ് ആപ്പ് സ്റ്റാറ്റസ് കണ്ട മതമൗലികവാദികൾ കൂട്ടമായി എത്തി ആക്രമിക്കുകയായിരുന്നു. കടയിൽ നിന്നും ദിലീപിനെ വിളിച്ചിറക്കി മർദ്ദിച്ചു. ആക്രമണത്തിനിടെ ദിലീപിന് വയറിൽ കുത്തേറ്റിട്ടുണ്ട്. പോലീസ് എത്തിയാണ് മതമൗലികവാദികളുടെ പക്കൽ നിന്നും ദിലീപിനെ രക്ഷിച്ചത്.
300 ഓളം പേർ സംഘത്തിൽ ഉണ്ടായിരുന്നു. ദിലീപിനെ രക്ഷിക്കാൻ എത്തിയ പോലീസുകാരെയും ഇവർ കയ്യേറ്റം ചെയ്തു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
ദാവൻഗെരെ ജില്ലയിലും സമാനമായ രീതിയിൽ ആക്രമണം നടന്നിരുന്നു. സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ടതിന് 25കാരനായ യുവാവിനും അമ്മയ്ക്കും നേരെയാണ് ആക്രമണം ഉണ്ടായത്.
Comments