കീവ്; അടുത്ത ഇരുപത്തിനാല് മണിക്കൂർ യുക്രെയ്‌ന് നിർണായകമെന്ന് വ്‌ളോഡിമർ സെലൻസ്‌കി.രാജ്യത്തിന്റെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ച് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണോട് സംസാരിച്ചതായും അടുത്ത 24 മണിക്കൂർ യുക്രെയ്‌ന് നിർണായകമായ സമയമാണെന്ന് കരുതുന്നതായും സെലൻസ്‌കി വ്യക്തമാക്കി.
യുകെയും സഖ്യകക്ഷികളും പ്രതിരോധ സഹായം യുക്രെയ്‌നിൽ എത്തുമെന്ന് ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് യുകെ പ്രധാനമന്ത്രി പറഞ്ഞതായി സെലൻസ്‌കി പറഞ്ഞു.ഒളിച്ചോട്ടം എന്ന ചിന്തയേ മനസിൽ ഇല്ലെന്നും പോരാട്ടത്തിന് മുമ്പിൽ തന്നെയുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവസാന ശ്വാസം വരെ രാജ്യത്തിനായി നിലകൊള്ളുമെന്നും രാജ്യം വിട്ട് പലായനം ചെയ്യില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
റഷ്യയുടേയും യുക്രെയ്‌ന്റെയും പ്രതിനിധികൾ തമ്മിൽ ബെലാറൂസ് ചർച്ച പുരോഗമിക്കുന്നത് ലോകത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്.ചർച്ചയ്‌ക്ക് ശുഭ പര്യവസാനം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. അതേസമയം ഐക്യരാഷ്‌ട്ര സഭ രക്ഷാ സമിതിയുടെ അടിയന്തിര യോഗം ഇന്ന് ചേരുന്നതും മുഴുവൻ അംഗരാജ്യങ്ങളും യുദ്ധത്തെ സംബന്ധിച്ച തങ്ങളുടെ നിലപാട് അറിയിക്കുന്ന സാഹചര്യത്തിൽ അടുത്ത ഇരുപത്തിനാല് മണിക്കൂർ യുക്രെയ്‌നെ സംബന്ധിച്ചിടത്തോളം നിർണായകം തന്നെയാണ്.
Comments