നാറ്റോയെ പരിഹസിച്ച് ഓട്ടോ ഡ്രൈവർ; ആവശ്യമുള്ളപ്പോൾ നാറ്റോയെപ്പോലെ ആകില്ല; ഫോൺ വിളിച്ചാൽ മതി ഉടനെത്തും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാറ്റോയെ പരിഹസിച്ച് ഓട്ടോ ഡ്രൈവർ; ആവശ്യമുള്ളപ്പോൾ നാറ്റോയെപ്പോലെ ആകില്ല; ഫോൺ വിളിച്ചാൽ മതി ഉടനെത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2022, 05:23 pm IST
FacebookTwitterWhatsAppTelegram

സൈനിക നടപടിയ്‌ക്ക് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഉത്തരവിട്ടതോടെ യുക്രെയ്‌നിലെ സ്ഥിതി അതീവ ഗുരുതരമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈനിക ശക്തികളിലൊന്നായ റഷ്യ, യുക്രെയ്ൻ പിടിച്ചടക്കിയാൽ എന്ത് സംഭവിക്കുമെന്നതാണ് ലോകം ഉറ്റുനോക്കുന്നത്. ഇപ്പോഴത്തെ യുദ്ധഭീതിയ്‌ക്ക് കാരണം നാറ്റോയുടെ അനാവശ്യ ഇടപെടലെന്നാണ് റഷ്യയുടെ ആരോപണം. നാറ്റോ വിപുലീകരണത്തിന് യുക്രെയ്‌നെ പങ്കാളിയാക്കുന്നത് അംഗീകരിക്കില്ലെന്നും റഷ്യ അറിയിച്ചു.

നാറ്റോയുടെ അംഗരാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു നേരെ സായുധാക്രമണം ഉണ്ടായാൽ പരസ്പരം സഹായിക്കുമെന്നതാണ് നാറ്റോയുടെ പ്രമാണം. എന്നാൽ അംഗരാജ്യമല്ലാത്ത യുക്രെയ്‌ന് വേണ്ടി റഷ്യയ്‌ക്കെതിരെ സംയുക്ത സൈനിക നീക്കം നടത്തേണ്ടതില്ലെന്നാണ് നാറ്റോയുടെ ഇപ്പോഴത്തെ നിലപാട്. നാറ്റോയുടെ ഈ നിലപാടിനെതിരെ സാധാരണക്കാർ അടക്കം നിരവധി പേർ പ്രതിഷേധവുമായി എത്തിയിരിക്കുകയാണിപ്പോൾ.

നാറ്റോയെ പരിഹസിച്ച് ഓട്ടോ ഡ്രൈവറുടെ പ്രതിഷേധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ റൈലാകുന്നത്. യുക്രെയ്‌നെ ആപത്ത് ഘട്ടത്തിൽ സംരക്ഷിക്കാതെ നാറ്റോ ഉപേക്ഷിച്ചുവെന്നാണ് ഓട്ടോ ഡ്രൈവർ പറയുന്നത്. ഓട്ടോയ്‌ക്ക് പിന്നിലായി ഒരു ബോർഡും ഉടമ ഒട്ടിച്ചു ചേർത്തിട്ടുണ്ട്. ആവശ്യമുള്ളപ്പോൾ നാറ്റോയെ പോലെയാകില്ല, ഫോൺ വിളിച്ചാൽ മതി ഓടിയെത്തുമെന്നാണ് ഓട്ടോയിൽ പതിപ്പിച്ചിരിക്കുന്ന ബോർഡിൽ എഴുതിയിരിക്കുന്നത്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം കിഴക്കൻ യൂറോപ്പിൽ നിന്നും സൈന്യത്തെ പിൻവലിക്കാൻ സോവിയറ്റ് യൂണിയൻ വിസമ്മതിക്കുകയും 1948ൽ ജർമ്മനിയെ വളയുകയും ചെയ്തു. ഇതാണ് നാറ്റോ രൂപീകരണത്തിലേക്ക് നയിച്ച പ്രധാന സംഭവം. നാറ്റോ രൂപീകരിക്കുമ്പോൾ 12 രാജ്യങ്ങളാണ് ഉണ്ടായിരുന്നത്. യുഎസ്, ഫ്രാൻസ്, ബ്രിട്ടൺ, കാനഡ, ഇറ്റലി, നെതർലാൻഡ്, ഐസ്‌ലാൻഡ്, ബെൽജിയം, ലക്‌സംബർഗ്, നോർവേ, പോർച്ചുഗൽ, ഡെൻമാർക്ക് എന്നിവയായിരുന്നു അന്ന് അംഗങ്ങളായി ഉണ്ടായിരുന്നത്. ഇന്ന് നാറ്റോയ്‌ക്ക് 30 അംഗരാജ്യങ്ങളുണ്ട്.

പൊതു സുരക്ഷാ നയത്തിൽ പ്രവർത്തിക്കുന്ന സൈനിക സഖ്യമാണ് നാറ്റോ. ഒരു നാറ്റോ അംഗരാജ്യത്തെ മറ്റാരെങ്കിലും ആക്രമിക്കുകയാണെങ്കിൽ എല്ലാ നാറ്റോ അംഗ രാജ്യങ്ങൾക്കുമെതിരേയുള്ള അധിനിവേശമായി കണക്കാക്കി തിരിച്ച് ആക്രമിക്കും. എല്ലാ അംഗരാജ്യങ്ങളും അധിനിവേശത്തിനെതിരെ ആയുധമെടുക്കും. യുക്രെയ്‌നിനെ കൂടി നാറ്റോയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തെയാണ് പുടിൻ ഇപ്പോൾ എതിർത്തത്. ഇതിനു പിന്നാലെയാണ് ആക്രമണം നടന്നത്.

Tags: americaRussiaNATOviral photoProtestUkraine War
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies