ന്യൂഡൽഹി: പരസ്പരം കേസ് കൊടുക്കുന്നത് പതിവാക്കിയ ദാമ്പത്യ ബന്ധം പിരിഞ്ഞ ഹർജിക്കാരോട് ധാന്യത്തിന് പോകാൻ നിർദ്ദേശിച്ച് സുപ്രീംകോടതി.തർക്കം പരിഹരിക്കാൻ മധ്യസ്ഥതയ്‌ക്ക് പോകാനും കോടതി ഹർജിക്കാരോട് ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
30 വർഷത്തെ ദാമ്പത്യത്തിനും 11 വർഷത്തെ വേർപിരിഞ്ഞുള്ള ജീവിതത്തിനുമിടയ്‌ക്ക് ഹർജിക്കാർ തമ്മിൽ 60 കേസുകളാണ് ഫയൽ ചെയ്തത്. ഹർജിക്കാർ പരസ്പരം നൽകിയ കേസുകളുടെ എണ്ണം കണ്ട് ആശ്ചര്യപ്പെട്ട ജസ്റ്റിസുമാരായ കൃഷ്ണ മുരാരിയും ഹിമ കോഹ്ലിയും വിചിത്ര സംഭവമെന്ന് വിശേഷിപ്പിച്ചു.
എന്താണ് ചെയ്യേണ്ടത്, ചിലർക്ക് വഴക്ക് ഇഷ്ടമാണ്. അവർക്ക് എപ്പോഴും കോടതിയിൽ ഇരിക്കാൻ ആഗ്രഹമുണ്ട്, കോടതി കണ്ടില്ലെങ്കിൽ അവർക്ക് ഉറക്കം വരില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് എൻ വി രമണ വാദത്തിനോട് പ്രതികരിച്ചത്. ദാമ്പത്യത്തിൽ പൊരുത്തക്കേടുകൾ ഉണ്ടായി കേസുകൾ നൽകുന്നത് സാധാരണയാണെങ്കിലും ഇത്രയധികം കേസുകൾ പരസ്പരം കൊടുക്കുന്നത് അപൂർവ്വമാണ്.
Comments