പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അക്രമികൾ വന്ന വാഹനം തിരിച്ചറിഞ്ഞുവെന്ന് പോലീസ്. ആറംഗ സംഘമാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. മൂന്ന് വാഹനങ്ങളിലായാണ് അക്രമി സംഘം എത്തിയതെന്നും പോലീസ് പറയുന്നു. പാലക്കാട് മേലാമുറിയിൽ വെച്ചാണ് ശ്രീനിവാസനെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്.
അതേസമയം, പാലക്കാട്ടെ സംഘർഷങ്ങളുടെയും കൊലപാതകങ്ങളുടെയും പശ്ചാത്തലത്തിൽ ജില്ലയിൽ കൂടുതൽ പോലീസിനെ വിന്യസിക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ പാലക്കാട് ക്യാമ്പ് ചെയ്യും. പ്രത്യേക സംഘമായിരിക്കും കൊലപാതകം അന്വേഷിക്കുക. കൂടുതൽ അക്രമങ്ങൾ തടയാൻ കരുതൽ അറസ്റ്റ് അടക്കമുള്ള നടപടികൾക്ക് പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.
ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖാണ് കൊല്ലപ്പെട്ട ശ്രീനിവാസൻ. കടയിൽ കയറിയാണ് വെട്ടിയത്. തുരുതുരാ വെട്ടുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷി നൽകിയ മൊഴി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പോലീസ് ശേഖരിക്കുന്നുണ്ട്. രക്തം വാർന്നാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐയാണെന്ന് ബിജെപി വ്യക്തമാക്കി
Comments