മുംബൈ: നാഗ്പൂരിൽ രക്തം സ്വീകരിച്ച നാല് കുട്ടികൾക്ക് എച്ച്‌ഐവി വൈറസ് ബാധ. ഇവരിൽ ഒരു കുട്ടി മരിച്ചു. തലസീമീയ ബാധിച്ച കുട്ടികൾക്കാണ് രക്തം സ്വീകരിച്ചതിന് പിന്നാലെ വൈറസ് പിടിപ്പെട്ടത്.
മഹാരാഷ്‌ട്രയിൽ തലസീമീയ ബാധിതരായ കുട്ടികൾക്ക് സൗജന്യമായി രക്തം നൽകുന്ന പദ്ധതി നിലവിലുണ്ട്. പദ്ധതി പ്രകാരം സ്വകാര്യ-സർക്കാർ ആശുപത്രികളിൽ രക്തം സൗജന്യമായി ലഭിക്കും. ഇത്തരത്തിൽ സൗജന്യ രക്തം സ്വീകരിച്ച കുട്ടികൾക്കാണ് എച്ച്‌ഐവി സ്ഥിരീകരിച്ചത്.
നാഗ്പൂരിലെ രക്ത ബാങ്കിൽ നിന്നാണ് കുട്ടികൾക്ക് രക്തം എത്തിച്ചുനൽകിയത്. രക്ത ബാങ്ക് ഏതാണെന്ന് അന്വേഷിച്ച് വരികയാണ്. ആരോഗ്യവകുപ്പ് വിഷയത്തിൽ ഇടപെടുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
നാല് കുട്ടികളും ഒരേ രക്തബാങ്കിൽ നിന്നാണ് രക്തം സ്വീകരിച്ചിരിക്കുന്നത്. രക്തബാങ്ക് തിരിച്ചറിഞ്ഞാലുടൻ നടപടി സ്വീകരിക്കുമെന്നാണ് വിവരം. കൃത്യമായ പരിശോധനകൾ നടക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് നിർഭാഗ്യകരമായ സംഭവം സൂചിപ്പിക്കുന്നതെന്ന് വിമർശനുണ്ട്.
Comments