ബംഗലൂരു: എല്ലാ മതങ്ങളും ഉദ്ഘോഷിക്കുന്നത് മാനവികതയാണെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കർണാടകയിൽ നിന്നുള്ള ഹജ്ജ് യാത്രാസംഘത്തിന്റെ യാത്രയയപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹജ്ജ് കർമ്മം നിർവ്വഹിച്ച് മടങ്ങിയെത്തുന്ന ഒരാൾ പിൽക്കാലത്ത് ഹാജിയായി വിശുദ്ധ ജീവിതം നയിക്കുന്നു. അപ്പോഴാണ് തീർത്ഥാടനം അർത്ഥപൂർണ്ണമാകുന്നത്. എവിടെയാണോ നന്മയുള്ളത്, ദൈവം അവിടെ ഉണ്ടാകും. ബൊമ്മൈ പറഞ്ഞു.
രാജ്യത്ത് സമൃദ്ധിയും സമാധാനവും ഉണ്ടാകാൻ പ്രാർത്ഥിക്കണമെന്നും കർണാടക മുഖ്യമന്ത്രി തീർത്ഥാടകരോട് അഭ്യർത്ഥിച്ചു. ബംഗലൂരുവിൽ നിന്നുള്ള ആദ്യ വിമാനത്തിൽ 450 തീർത്ഥാടകരാണ് ഹജ്ജിനായി പുറപ്പെട്ടത്. മെയ് 31നാണ് ഹജ്ജ് തീർത്ഥാടനം ആരംഭിച്ചത്.
Comments