ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് ദിനപ്പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് അറിയിച്ച് സോണിയാ ഗാന്ധി. 23ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നായിരുന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിർദേശം.
കൊറോണ പിടിപെട്ടിരുന്നതിനാൽ ഡോക്ടർമാർ രണ്ടാഴ്ചത്തേക്ക് വിശ്രമം നിർദേശിച്ചിരുന്നുവെന്നാണ് സോണിയ അറിയിക്കുന്നത്. അതിനാൽ വ്യാഴാഴ്ച നടക്കാനിരുന്ന ചോദ്യം ചെയ്യലിന് വേണ്ടി സോണിയ സമയം നീട്ടി വാങ്ങിയേക്കും.
അതേസമയം കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാഹുലിനെ വീണ്ടും ഇഡി ചോദ്യം ചെയ്യും. ഇതുവരെ നാല് തവണയാണ് രാഹുൽ ഇഡിക്ക് മുമ്പിൽ ഹാജരായത്. നാൽപത് മണിക്കൂറോളം നടന്ന ചോദ്യം ചെയ്യലിന് ശേഷം ഇന്ന് അഞ്ചാം തവണയാണ് ഇഡിക്ക് സമക്ഷം രാഹുൽ എത്തുക. ഇതിനിടെ കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന അമ്മയെ കാണണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ചോദ്യം ചെയ്യലിൽ നിന്ന് ഇടവേള എടുത്തിരുന്നു.
Comments