ജമ്മു : ഭീകരവാദികൾക്ക് പ്രവർത്തിക്കുവാനുള്ള പണം നൽകിയതുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലെ നിരോധിത ഭീകര സംഘടനായ ജമാ അത്തെ ഇസ്ലാമിക്ക് സ്വാധീനമുള്ള നിരവധി പ്രദേശങ്ങളിൽ എൻ ഐ എ റെയ്‌ഡ്. തീവ്രവാദ സംഘടനകളായ ഹിസ്ബുൾ മുജാഹിദീൻ, ലഷ്കർ-ഇ-തൊയ്‌ബ എന്നിവർക്ക് പ്രവർത്തിക്കുവാനായി സാമ്പത്തിക ശേഖരണം നടത്തിയ രണ്ട് ജമാ അത്തെ ഇസ്ലാമി തീവ്രവാദികളെയും എൻ ഐ എ അന്വേഷിക്കുന്നുണ്ട്.
ജമാ അത്തെ ഇസ്ലാമി വിദേശത്തു നിന്നും, ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും ഭീകരവാദ പ്രവർത്തനത്തിനായി പണം ശേഖരിക്കുന്ന വിവരം ലഭിച്ചതായി അന്വേഷണ ഏജൻസികൾ വ്യക്തമാക്കി. . ഇസ്ലാമിക മത ഗ്രന്ഥമായ ഖുറാനിലെ സക്കാത്ത്, മൗദ, ബൈത്ത്- ഉൽ തുടങ്ങിയ സംവിധാനങ്ങളിലൂടെയാണ് ഇവർ പണം ശേഖരിക്കുന്നത്. കേരളമുൾപ്പെടെ രാജ്യത്തെ നിരവധി സംസ്ഥാനങ്ങളിൽ പ്രവർത്തനമുള്ള ജമാ അത്തെ ഇസ്‌ലാമിക്ക് നിരോധനമുള്ളത് ജമ്മു കാശ്മീരിൽ മാത്രമാണ്. ഇവർക്ക് രാജ്യത്തിനകത്തു നിന്നും വലിയ സാമ്പത്തിക സഹായം ലഭിക്കാറുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
ജീവകാരുണ്യ പ്രവർത്തനവും, മത പഠനത്തിനുമെന്ന വ്യജേനെയാണ് ഇവർ പണം കൈപ്പറ്റുന്നത്. എന്നാൽ ഈ പണം ഭീകരവാദ പ്രവർത്തനത്തിന് വേണ്ടി ഉപയോഗിക്കുന്നു എന്ന് തെളിഞ്ഞു. എൻ ഐ എ മുൻപ് അറസ്റ്റ് ചെയ്തവരെ ചോദ്യം ചെയ്തതിൽ നിന്നും ഈ വിവരങ്ങൾ ശരിയാണെന്ന് തെളിഞ്ഞു. കേരളമുൾപ്പെടുന്ന സംസ്ഥാനങ്ങളിൽ ജമാ അത്തെ ഇസ്ലാമി നടത്തുനിന്ന പ്രവർത്തനങ്ങൾ അന്വേഷണ ഏജൻസികൾ നിരീക്ഷിക്കുന്നുണ്ട്. ചെറുപ്പക്കാരിൽ തീവ്ര മത ചിന്ത വളർത്തി ഭീകര പ്രവർത്തനത്തിനായി റിക്രൂട്ട് ചെയ്യുകയാണ് ജമാ അത്തെ ഇസ്ലാമി ചെയ്യുന്നത്. പാക്കിസ്താൻ , അഫ്ഗാനിസ്ഥാൻ, സിറിയ പോലുള്ള ഇസ്‌ലാമിക രാജ്യങ്ങളിലെ തീവ്രവാദ ഗ്രൂപ്പുകൾക്ക് പണം എത്തിച്ചു നൽകുന്ന സംഘങ്ങളും ഇവരുടെ ഇടയിലുണ്ടെന്ന് അന്വേഷണ ഏജൻസികൾ പറഞ്ഞു.
ഭീകരവാദ സംഘടനകളുമായി ബന്ധം പുലർത്തുകയും , വിഘടനവാദം വളർത്തുകയും , സംസ്ഥാനത്ത് നടന്ന പല ഭീകര പ്രവർത്തനത്തിനും ഇവരുടെ പങ്ക് തെളിഞ്ഞതിനെ തുടർന്ന് ജമാ അത്തെ ഇസ്ലാമിയെ 2019ൽ 5 വർഷത്തേക്ക് കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. രാജ്യത്ത് ഇന്നും നിരവധി തീവ്രവാദ ഗ്രൂപ്പുകൾ ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പ്രവർത്തിക്കുന്നുണ്ട്. പോപ്പുലർ ഫ്രണ്ട്, ജമാ അത്തെ ഇസ്ലാമി, എസ് ഡി പി ഐ തുടങ്ങിയ സംഘടനകൾക്ക് പല സംസ്ഥാനങ്ങളിലും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇസ്ലമിക തീവ്രവാദം രാജ്യത്തെ പിടിമുറുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കേന്ദ്ര സർക്കാരും അന്വേഷണ ഏജൻസികളും ഇവർക്കെതിരെ നിലയുറപ്പിച്ചിരിക്കുകയാണ്.
Comments