ന്യൂഡൽഹി: ഹിന്ദുക്കൾക്കും ഭാരത മാതാവിനുമെതിരെ വർഗീയ വിഷം തുപ്പിയ ക്രൈസ്തവ പുരോഹിതൻ പൊന്നയ്യയെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി സന്ദർശിച്ച രാഹുൽ ഗാന്ധിയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ശക്തിയിൽ നിന്നും ഭിന്നനായി യേശുവാണ് യഥാർത്ഥ ഏകദൈവം എന്ന് പൊന്നയ്യ രാഹുലിനോട് പറഞ്ഞു. ഇത് മറ്റ് മതവിശ്വാസങ്ങളെയും ബഹുസ്വര സങ്കൽപ്പത്തെയും അവഹേളിക്കലാണ് എന്നാണ് വ്യാപകമായി ഉയരുന്ന വിമർശനം.
വിദ്വേഷ പ്രസംഗങ്ങളുടെ പേരിൽ നേരത്തേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾക്ക് വിധേയനായിട്ടുള്ള വ്യക്തിയാണ് പൊന്നയ്യ. താൻ പറഞ്ഞിട്ടാണ് തമിഴ്നാട്ടിൽ ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഡിഎംകെക്ക് വോട്ട് ചെയ്തതെന്ന് കഴിഞ്ഞ വർഷം പൊന്നയ്യ അവകാശപ്പെട്ടിരുന്നു.
ഭാരത മാതാവിനെതിരെ പൊന്നയ്യ നടത്തിയ പരാമർശങ്ങൾ വലിയ തോതിൽ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ‘ചില ആൾക്കാർ ചിലയിടങ്ങളിൽ ചെരുപ്പിടാതെ നടക്കുന്നു. ഭാരത മാതാവിനെ ചെരുപ്പിട്ട് ചവിട്ടുന്നത് പാപമാണെന്നാണ് അവർ പറയുന്നത്. എന്നാൽ നമ്മൾ ഷൂ ധരിച്ചാണ് നടക്കുന്നത്. ഈ ഭാരത മാതാവ് അപകടകാരിയായ ഒരു വ്യക്തിയാണ്. ഭാരത മാതാവിന്റെ അഴുക്ക് നമ്മുടെ മേൽ പുരളാതിരിക്കാനാണ് നാം ചെരുപ്പ് ധരിക്കുന്നത്. ഭാരത മാതാവിന്റെ ചൊറിയും ചിരങ്ങുമൊന്നും നമുക്ക് പകരാതിരിക്കാനാണ് നാം അങ്ങനെ ചെയ്യുന്നത്.‘ ഇതായിരുന്നു പൊന്നയ്യയുടെ വാക്കുകൾ.
ഇത്തരത്തിൽ കടുത്ത അന്യമത വിദ്വേഷവും രാജ്യദ്രോഹവും പ്രചരിപ്പിക്കുന്ന ഒരു വ്യക്തിയെ ചേർത്തു നിർത്തുന്നതിലൂടെ രാഹുൽ ഗാന്ധി എന്ത് സന്ദേശമാണ് രാജ്യത്തിന് നൽകുന്നത് എന്ന് ബിജെപി ചോദിച്ചു. വീണ്ടും രാജ്യത്തെ വെട്ടിമുറിക്കാനാണോ ഭാരത് ജോഡോ യാത്രയിലൂടെ രാഹുൽ ഗാന്ധി ശ്രമിക്കുന്നതെന്നും ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല ചോദിച്ചു.
The kind of venom his friends are spewing on Hindus It is a Bharat Todo Yatra instead of #BharatJodo yatra.
— Rishi Bagree (@rishibagree) September 10, 2022
Comments