‘നേതാക്കളുടെ ഭാര്യമാർക്ക് ജോലി കൊടുക്കൽ പാർട്ടി നയത്തിന്റെ ഭാഗം‘: ഗവർണറുടെ തന്തയ്ക്ക് വിളിച്ചതും മന്ത്രി അതിനെ ന്യായീകരിച്ചതും കമ്മ്യൂണിസ്റ്റ് സംസ്കാരത്തിന്റെ ഭാഗമെന്ന് ഡോക്ടർ കെ എസ് രാധാകൃഷ്ണൻ- Dr K S Radhakrishnan against CPIM
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘നേതാക്കളുടെ ഭാര്യമാർക്ക് ജോലി കൊടുക്കൽ പാർട്ടി നയത്തിന്റെ ഭാഗം‘: ഗവർണറുടെ തന്തയ്‌ക്ക് വിളിച്ചതും മന്ത്രി അതിനെ ന്യായീകരിച്ചതും കമ്മ്യൂണിസ്റ്റ് സംസ്കാരത്തിന്റെ ഭാഗമെന്ന് ഡോക്ടർ കെ എസ് രാധാകൃഷ്ണൻ- Dr K S Radhakrishnan against CPIM

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2022, 06:12 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഗവർണറുടെ തന്തയ്‌ക്ക് വിളിച്ചതും മന്ത്രി അതിനെ ന്യായീകരിച്ചതും കമ്മ്യൂണിസ്റ്റ് സംസ്കാരത്തിന്റെ ഭാഗമാണെന്നും നേതാക്കളുടെ ഭാര്യമാർക്ക് ജോലി കൊടുക്കൽ പാർട്ടി നയത്തിന്റെ ഭാഗമാണെന്നും മുൻ പി എസ് സി ചെയർമാനും ബിജെപി നേതാവുമായ ഡോക്ടർ കെ എസ് രാധാകൃഷ്ണൻ.

എസ് എഫ് ഐക്കാർ ഗവർണറുടെ തന്തയ്‌ക്ക് വിളിച്ചതും മന്ത്രി ബിന്ദു അതിനെ ന്യായീകരിച്ചതും കമ്മ്യൂണിസ്റ്റ് സംസ്കാരത്തിന്റെ ഭാഗമാണ്. തിരുവനന്തപുരം സംസ്കൃത കോളേജ് കവാടത്തിൽ എസ് എഫ് ഐക്കാർ അസഭ്യ ബാനർ എഴുതി പ്രദർശിപ്പിച്ചത് സത്യാനന്തര സംസ്കാരശീലത്തിന്റെ ഭാഗമായിട്ടായിരുന്നുവെന്ന് ഡോക്ടർ കെ എസ് രാധാകൃഷ്ണൻ പരിഹസിച്ചു. ഇത് കമ്മ്യൂണിസ്റ്റ് സംസ്കാരത്തിന് യോഗ്യമായ കാര്യമായതിനാലാണ് മന്ത്രിക്ക് അത് രസിച്ചതെന്നും അദ്ദേഹം പറഞ്ഞു.

എസ് എഫ് ഐക്കാരുടെ ബാനറിന്റെ അടിയിലൂടെയാണ് മന്ത്രി കോളേജിൽ എത്തിയത്. എന്നാൽ ഈ ഹീനകൃത്യത്തെ അപലപിക്കണം എന്ന് മന്ത്രിക്കു തോന്നിയില്ല എന്ന് മാത്രമല്ല “കുട്ടികളുടെ അവിവേകം” എന്ന് പറഞ്ഞു ഈ ഹീനകൃത്യത്തെ ലഘൂകരിക്കാനും മന്ത്രി മറന്നില്ല. എസ് എഫ് ഐക്കാർ അവിവേകികളാണ് എന്നാണ് മന്ത്രി പറഞ്ഞതിന്റെ വ്യംഗ്യം. അതുകൊണ്ട് അവർക്ക് എന്ത് ചെറ്റത്തരവും ചെയ്യാം എന്നും അതിനർത്ഥമുണ്ടെന്നും ഡോക്ടർ കെ എസ് രാധാകൃഷ്ണൻ പറഞ്ഞു.

വിയോജിക്കുന്നവരെ തല്ലിയൊതുക്കുക, പുലഭ്യം പറയുക, പ്രിൻസിപ്പലിന്റെ കസേര കത്തിക്കുക, പ്രിൻസിപ്പലിന്റെ പ്രതീകാത്മക ശവദാഹം നടത്തുക, ഹയർ എഡ്യൂക്കേഷൻ കൗൺസിൽ ചെയർമാനെ വഴിയിൽ വെച്ച് കരണകുറ്റിക്കടിച്ചു വീഴ്‌ത്തുക എന്നിങ്ങനെയുള്ള അവിവേകങ്ങൾ അവർ നിരന്തരം ചെയ്തു കൊണ്ടിരിക്കുന്നത് കുട്ടികളുടെ ശീലമായിട്ടാണ് മന്ത്രി കാണുന്നത്. ഇതിലൊന്നും എസ് എഫ് ഐക്കാരിയായി രാഷ്‌ട്രീയ ജീവിതം ആരംഭിച്ച ബിന്ദു ടീച്ചർക്ക് തെറ്റ് കാണാനും കഴിയില്ല. അതാണ് ടീച്ചറുടെ അവിവേകമെന്നും ഡോക്ടർ കെ എസ് രാധാകൃഷ്ണൻ പറഞ്ഞു.

പുലയാട്ടിന്റെയും പുലഭ്യത്തിന്റെയും കാര്യത്തിൽ എല്ലാ കമ്മ്യൂണിസ്റ്റുകാരും ഒരു പോലെയാണ്. കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം വിയോജിക്കുന്നവർ വർഗ ശത്രുക്കളാണ്. അവർ കൊല്ലപ്പെടേണ്ടവരുമാണ്.

ഇപ്പോൾ, കമ്മ്യൂണിസ്റ്റുകാരുടെ മുഖ്യശത്രു ഗവർണറാണ്. സർവകലാശാല സംബന്ധമായി ഉണ്ടായ സുപ്രീം കോടതി വിധി കമ്മ്യൂണിസ്റ്റുകാർക്ക് അനുകൂലമല്ല. അതുകൊണ്ടു കോടതി വിധി നടപ്പാക്കരുത് എന്നാണ് കമ്മ്യൂണിസ്റ്റുകാർ പറയുന്നത്. ഗവർണർ പറയുന്നത് സുപ്രീം കോടതി വിധി രാജ്യത്തെ നിയമമാണ്, അത് നടപ്പിലാക്കേണ്ടത് തന്റെ കടമയാണ് എന്നാണ്. ഇത് കമ്മ്യൂണിസ്റ്റുകാർക്ക് സമ്മതമല്ല. സർവകലാശാലകളിൽ വി സിമാർ, പി വി സിമാർ, അദ്ധ്യാപകർ എന്നിവരെയെല്ലാം തന്നിഷ്ടപ്രകാരം നിയമിക്കുക എന്നത് കമ്മ്യൂണിസ്റ്റുകാരുടെ ശീലമാണ്; അവരുടെ അവകാശമാണ്. ഏതു പദവി നേടാനുമുള്ള പ്രാഥമിക യോഗ്യത പാർട്ടി അനുഭാവി, പാർട്ടി അംഗം, പാർട്ടി നേതാവ്, നേതാവിന്റെ ഭാര്യ, അവരുടെ ബന്ധുക്കൾ എന്നിവരിൽ ആരെങ്കിലും ആയിരിക്കുക എന്നതാണ്. അതുകൊണ്ടു പാർട്ടിക്കു വേണ്ടി കുഴിവെട്ടാൻ നടന്നാലും അത് അദ്ധ്യാപന പരിചയമായി കണക്കാക്കും. അങ്ങിനെ പാർട്ടി നേതാക്കളുടെ ഭാര്യമാർക്കും ബന്ധുക്കൾക്കുമെല്ലാം സർവകലാശാലയിൽ ജോലി കൊടുക്കും. അതിനെ ആര് എതിർത്താലും എതിർത്തവരെ തട്ടും.

ഗവർണർ ഈ പാർട്ടി നയത്തെ എതിർക്കുന്നു. അതുകൊണ്ടു ഗവർണറെ തട്ടണം. നിരക്ഷര ഗ്രാമീണന്റെ വായ്‌മൊഴി വഴക്കവുമായി ഈ ആവശ്യം നിറവേറ്റാൻ എം എം മണി ഇറങ്ങി കളിക്കുന്നുണ്ട്. ഈ മാന്യൻ പറയുന്ന തെറി അഭിഷേകത്തെയാണ് വായ്‌മൊഴിവഴക്കം എന്ന് പറയുന്നത്. ഇക്കാര്യത്തിൽ കമ്മ്യൂണിസ്റ്റു ബുദ്ധി ജീവികളും വായ്‌മൊഴിവഴക്കം തന്നെ പറയും; അല്ലെങ്കിൽ പറയിപ്പിക്കും. അവർക്കും വലുത് പാർട്ടി തന്നെ. സർവം തികഞ്ഞ പ്രസ്ഥാനമാണ് പാർട്ടി. പാർട്ടിക്ക് സ്വന്തമായി പോലീസുണ്ട്, കോടതിയുണ്ട്. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുണ്ട്. പാർട്ടി പി എസ് സിയുണ്ട്. അതിന്റെ ചെയർമാനാണ് ആനാവൂർ നാഗപ്പൻ നായർ. പാർട്ടിക്കു സ്വന്തമായി ബലാത്സംഗികളുണ്ട്. ബലാത്സംഗത്തിന്റെ തീവ്രത പരിശോധിക്കാൻ സംവിധാനമുണ്ട്. അതിൽ പരിചയ സമ്പന്നരായ നേതാക്കളുണ്ട്. ആകെ കുറവുള്ളത് ഒരു ഗവർണറുടേതാണ്. അതുകൊണ്ട് ഭരണഘടന പറയുന്ന ഗവർണറെ വേണ്ട എന്നാണ് പാർട്ടി നിലപാടെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ എസ് രാധാകൃഷ്ണൻ പരിഹസിച്ചു.

Tags: GovernorBJPCPIMDr K S RadhakrishnanPriya varghese
Share
Tweet
SendShare

More News from this section

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

Latest News

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies