ലഖ്നൗ: എട്ടാം ക്ലാസുകാരിയായ ഹിന്ദു പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു. ഉത്തർ പ്രദേശിലെ ബറേലിയിലാണ് സംഭവം.
ടൈൽ പണിക്ക് പിതാവിനൊപ്പം പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി, കുട്ടി സ്കൂളിൽ പോകുകയും വരികയും ചെയ്യുന്ന വഴി നോക്കി വെച്ചു. സ്കൂൾ പരിസരത്ത് നിന്നും കുട്ടിയെ തട്ടിക്കൊണ്ട് പോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നു.
സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് ഫർമാൻ അലി സ്ഥലം വിട്ടത്. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ മാതാപിതാക്കൾ നിർബന്ധിച്ചപ്പോഴാണ് കുട്ടി കാര്യങ്ങൾ തുറന്നു പറയാൻ തയ്യാറായത്.
തുടർന്ന് പോലീസിൽ പരാതി നൽകാൻ പോയ പെൺകുട്ടിയുടെ പിതാവിനെ ഫർമാൻ അലിയും പിതാവ് അബ്ബാസ് അലിയും ചേർന്ന് ഭീഷണിപ്പെടുത്തുകയും ജാതീയമായി ആക്ഷേപിക്കുകയും ചെയ്തു. പരാതി നൽകിയാൽ കുടുംബത്തോടെ ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി.
തുടർന്ന് കുട്ടിയുടെ പിതാവ് വിശ്വ ഹിന്ദു പരിഷത്ത് നേതാക്കളൊട് വിവരം പറഞ്ഞു. വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകരുടെ സംരക്ഷണയിൽ പോലീസ് സ്റ്റേഷനിലെത്തി പെൺകുട്ടിയുടെ ബന്ധുക്കൾ പരാതി നൽകി. തുടർന്ന് ഫർമാൻ അലിയെയും പിതാവ് അബ്ബാസ് അലിയെയും നാട്ടുകാർ ഓടിച്ചിട്ട് തല്ലി. പോലീസ് എത്തിയപ്പോഴേക്കും, തല്ല് കൊണ്ട് അവശരായ ഫർമാൻ അലിയും പിതാവും സ്ഥലം വിട്ടിരുന്നു.
ഇരുവർക്കും വേണ്ടി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. പെൺകുട്ടിയെ പീഡിപ്പിച്ച ഫർമാൻ അലിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത പോലീസ്, ഇയാൾക്കും പിതാവ് അബ്ബാസ് അലിക്കുമെതിരെ പട്ടിക ജാതി/ പട്ടിക വർഗ പീഡന നിരോധന നിയമ പ്രകാരവും കേസെടുത്തു.
Comments