ദോഹ: ഖത്തർ ലോകകപ്പ് ഫൈനൽ ആവേശത്തിന്റെ പരകോടിയിലേക്ക്. ഒന്നാം പകുതിയിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് മുന്നിട്ട് നിന്ന അർജന്റീനക്കെതിരെ രണ്ടാം പകുതിയിൽ എംബാപ്പെ നേടിയ രണ്ട് ഗോളുകൾ ഫ്രാൻസിനെ അക്ഷരാർത്ഥത്തിൽ മത്സരത്തിലേക്ക് തിരികെ എത്തിച്ചിരിക്കുകയാണ്.
എഴുപത്തിയൊൻപതാം മിനിറ്റിൽ കൊലോമുവാനിയെ ബോക്സിൽ തള്ളി വീഴ്‌ത്തിയ ഒട്ടമെൻഡിക്കെതിരെ റഫറി പെനാൽറ്റി വിധിച്ചു. എൺപതാം മിനിറ്റിൽ കിക്കെടുത്ത എംബാപ്പെ ലക്ഷ്യം കണ്ടു. ഗോളിന്റെ ഞെട്ടലിൽ പകച്ച അർജന്റീനയുടെ പതർച്ച മുതലെടുത്ത് എൺപത്തിയൊന്നാം മിനിറ്റിൽ എംബാപ്പെ ഫ്രാൻസിന്റെ രണ്ടാം ഗോൾ കണ്ടെത്തി.
ഇരുപത്തിയൊന്നാം മിനിറ്റിൽ ഡി മരിയയെ ] ബോക്സിൽ ഡെംബെലെ വീഴ്‌ത്തിയതിന് ലഭിച്ച പെനാൽറ്റിയിലൂടെ മെസിയായിരുനു ഫൈനലിലെ ആദ്യ ഗോൾ നേടിയത്. മുപ്പത്തിയാറാം മിനിറ്റിലായിരുന്നു ഡി മരിയയുടെ ഗോൾ.
Comments