ദോഹ: ഇതിഹാസങ്ങൾ ഏറ്റുമുട്ടി തീപ്പൊരി ചിതറിയ ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിൽ, ലോകകപ്പ് ഫുട്ബോൾ ഫൈനൽ എക്സ്ട്രാ ടൈമിലേക്ക്. നിശ്ചിത സമയത്ത് അർജന്റീനയും ഫ്രാൻസും രണ്ട് ഗോളുകൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം അധിക സമയത്തേക്ക് നീങ്ങിയത്.
ലയണൽ മെസിയും എയ്ഞ്ചൽ ഡി മരിയയുമാണ് അർജന്റീനക്ക് വേണ്ടി ഗോൾ നേടിയത്. കിലിയൻ എംബാപ്പെയാണ് ഫ്രാൻസിന്റെ ഇരട്ട ഗോൾ സ്കോറർ.
ഇരുപത്തിയൊന്നാം മിനിറ്റിൽ ഡി മരിയയെ പെനാൽറ്റി ബോക്സിൽ ഡെംബെലെ വീഴ്‌ത്തിയതിന് ലഭിച്ച പെനാൽറ്റിയിലൂടെ മെസിയായിരുനു ഫൈനലിലെ ആദ്യ ഗോൾ നേടിയത്. മുപ്പത്തിയാറാം മിനിറ്റിലായിരുന്നു ഡി മരിയയുടെ ഗോൾ.
എഴുപത്തിയൊൻപതാം മിനിറ്റിൽ കൊലോമുവാനിയെ ബോക്സിൽ തള്ളി വീഴ്‌ത്തിയ ഒട്ടമെൻഡിക്കെതിരെ റഫറി പെനാൽറ്റി വിധിച്ചു. എൺപതാം മിനിറ്റിൽ കിക്കെടുത്ത എംബാപ്പെ ലക്ഷ്യം കണ്ടു. ഗോളിന്റെ ഞെട്ടലിൽ പകച്ച അർജന്റീനയുടെ പതർച്ച മുതലെടുത്ത് എൺപത്തിയൊന്നാം മിനിറ്റിൽ എംബാപ്പെ ഫ്രാൻസിന്റെ രണ്ടാം ഗോൾ കണ്ടെത്തി.
Comments