മെൽബൺ: 2023 ഫുട്ബോൾ വനിതാ ലോകകപ്പിന്റെ സെമി ഫൈനലിൽ പ്രവേശിച്ച് ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും. ഫ്രാൻസിനെ മറികടന്നാണ് ഓസ്‌ട്രേലിയ സെമി ബെർത്ത് ഉറപ്പിച്ചതെങ്കിൽ കൊളംബിയയെ തകർത്താണ് ഇംഗ്ലണ്ട് സെമിയിലേക്ക് പ്രവേശിച്ചത. ആതിഥേയരായ ഓസ്ട്രേലിയ ഷൂട്ടൗട്ടിൽ 7-6 നാണ് വിജയം പിടിച്ചെടുത്തത്. ഇതാദ്യമായാണ് ഓസ്ട്രേലിയ വനിതാ ഫുട്ബോൾ ലോകകപ്പിന്റെ സെമി ഫൈനലിൽ പ്രവേശിക്കുന്നത്. ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് തകർത്താണ് നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് സെമിയിലേക്ക് മുന്നേറിയത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്.
ഓസ്്‌ട്രേലിയയും ഫ്രാൻസും നിശ്ചിതസമയത്തും അധികസമയത്തും ഗോൾരഹിത സമനില വഴങ്ങിയതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടിൽ ഇരുടീമുകളും 3-3 ന് സമനില വഴങ്ങിയതോടെ മത്സരം സഡൻ ഡെത്തിലേക്ക് നീളുകയായിരുന്നു. 10 കിക്കുകൾക്കൊടുവിലാണ് ഓസ്ട്രേലിയയ്‌ക്ക് ഫ്രാൻസിനെ ഫ്രാൻസിനെ മറികടക്കാനായത്. മൂന്ന് തവണയാണ് ഓസ്ട്രേലിയയ്‌ക്ക് വിജയിക്കാൻ അവസരം ലഭിച്ചത്. എന്നാൽ ഈ അവസരങ്ങളെല്ലാം ഫ്രാൻസ് ഗോൾകീപ്പർ ഡ്യൂറൻഡ് തരിപ്പണമാക്കി. എന്നാൽ 10-ാം കിക്കെടുത്ത കോർട്നി വൈനിലൂടെ ഓസ്ട്രേലിയ സെമി ടിക്കറ്റെടുത്തു.
ഇംഗ്ലണ്ടിനെതിരെ് കൊളംബിയ് ആദ്യം ലീഡെടുത്തതെങ്കിലും ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് തന്നെ ഇംഗ്ലണ്ട് സമനില ഗോളടിച്ച് കൊളംബിയയെ സമ്മർദ്ദത്തിലാക്കി. ബോക്സിനകത്തെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ ലോറൻ ഹെംപ് ഇംഗ്ലണ്ടിനായി വലകുലുക്കി. ആക്രമണം അഴിച്ചുവിട്ട രണ്ടാം പകുതിയിൽ കൊളംബിയയെക്കെതിരെ ഇംഗ്ലണ്ട് രണ്ടാം ഗോൾ നേടി. 63-ാം മിനിറ്റിൽ അലീസിയ റൂസ്സോയാണ് ഇംഗ്ലണ്ടിനായി വലകുലുക്കിയത്. ഗോൾ വഴങ്ങിയതോടെ കൊളംബിയ ആക്രമണം അഴിച്ചുവിട്ടെങ്കിലും ഇംഗ്ലീഷ് പ്രതിരോധ നിരയെ തകർക്കാൻ കഴിഞ്ഞില്ല. ഇതോടെ ഇംഗ്ലണ്ട് സെമിയിലേക്ക് മുന്നേറി.
Comments