തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രയ്ക്കായി വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ തിരുവന്തപുരത്ത് എത്തി. 80 ലക്ഷം രൂപയാണ് പ്രതിമാസം ഇതിന്റെ വാടകയായി വരുന്നത്. ചിപ്സ് ഏവിയേഷനിൽ നിന്നുള്ള ഹെലികോപ്റ്ററാണ് വാടകയ്ക്കെടുത്തിരിക്കുന്നത്.
പ്രതിമാസം 80 ലക്ഷം രൂപ വാടക വരുന്ന ഹെലികോപ്റ്ററിൽ മുഖ്യമന്ത്രിക്ക് 25 മണിക്കൂർ നേരം പറക്കാൻ സാധിക്കും. തുടർന്നുള്ള ഓരോ മണിക്കൂറിലും 90,000 രൂപയാണ് ചെലവായി വരുന്നത്. ദുരിതാശ്വാസ പ്രവർത്തനം, മവോവാദി നിരീക്ഷണം, ദുരന്ത മേഖലയിലെ രക്ഷാ പ്രവർത്തനം തുടങ്ങിയ ആവശ്യങ്ങൾക്കായാണ് ഹെലികോപ്റ്റർ സർക്കാർ വാങ്ങിയതെന്നാണ് അവകാശവാദം.
Comments