ന്യൂഡൽഹി: 2026ലെ ഫിഫ ലോകകപ്പിന്റെയും 2027 ഏഷ്യൻ കപ്പിന്റെയും യോഗ്യത മത്സരങ്ങൾക്കായി ഖത്തർ ദേശീയ ടീം ഇന്ത്യയിലെത്തി. നാളെ വൈകിട്ട് 7 മണിക്ക് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം.
യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിൽ ഖത്തർ സ്വന്തം മണ്ണിൽ അഫ്ഗാനിസ്ഥാനെ 8-1ന് തോൽപ്പിച്ചിരുന്നു. എവേ മാച്ചിൽ കുവൈറ്റിനെ 1-0ന് ഇന്ത്യ തോൽപ്പിച്ചിരുന്നു. നിലവിലെ ഏഷ്യൻ ചാമ്പ്യൻമാർ എന്ന മികവുമായി ബൂട്ട് കെട്ടുന്ന ഖത്തർ ഫിഫ റാങ്കിംഗിൽ 61-ാം സ്ഥാനത്തും, ഇന്ത്യ 102-ാം സ്ഥാനത്തുമാണ്. ഖത്തറിനെതിരെ മികച്ച പോരാട്ടം കാഴ്ച വയ്‌ക്കുമെന്ന് ഇന്ത്യയുടെ പരിശീലകൻ ഇഗോർ സ്റ്റിമാക് പ്രതികരിച്ചു.