ന്യൂഡൽഹി : ‘ചർച്ച് ഓഫ് നോർത്ത് ഇന്ത്യ’ (സിഎൻഐ) എൻജിഒയുടെ എഫ്സിആർഎ ലൈസൻസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. സംഘടനയ്ക്ക് അമേരിക്ക, ബ്രിട്ടൻ, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും വലിയ തോതിൽ സംഭാവനകൾ ലഭിക്കുന്നുണ്ട് .എന്നാൽ ഇനി സംഘടനയ്ക്ക് വിദേശ സംഭാവനകൾ സ്വീകരിക്കാൻ കഴിയില്ല.
1970-ൽ ആറ് വ്യത്യസ്ത സംഘടനകൾ സംയോജിപ്പിച്ചാണ് ‘ചർച്ച് ഓഫ് നോർത്ത് ഇന്ത്യ’ രൂപീകരിച്ചത്. ഇതിന് കീഴിൽ ചർച്ച് ഓഫ് ഇന്ത്യ, പാകിസ്താൻ, ബർമ്മ (മ്യാൻമർ), സിലോൺ (ശ്രീലങ്ക) എന്നിവയും മറ്റ് ചില ക്രിസ്ത്യൻ സംഘടനകളും രൂപീകരിച്ചു. ഉത്തരേന്ത്യയിലെ സഭയെ നിയന്ത്രിക്കുന്ന സംഘടനയാണിത്.
2019-ൽ 10,000 കോടി രൂപയുടെ ഭൂമി കുംഭകോണത്തിൽ ചില സിഎൻഐ പുരോഹിതർക്കെതിരെ ആരോപണം ഉയർന്നിരുന്നു. പേപ്പറുകളിൽ ക്രമക്കേട് നടത്തി നൂറുകണക്കിന് ഏക്കർ ഭൂമി സഹപ്രവർത്തകർ വിറ്റതായി സംഘടനയിലെ ചില പാസ്റ്റർമാർ ആരോപിച്ചിരുന്നു. വിദേശത്ത് നിന്ന് പണം വാങ്ങി ദുഷ്പ്രചരണം നടത്തിയ നിരവധി എൻജിഒകളുടെ ലൈസൻസ് ഈ അടുത്ത കാലത്ത് റദ്ദാക്കിയിരുന്നു. വിദേശത്ത് നിന്ന് എടുത്ത പണത്തിന്റെ വ്യക്തമായ കണക്ക് പോലും ഈ എൻജിഒകൾ സൂക്ഷിച്ചിരുന്നില്ല. ഓക്സ്ഫാം, സെന്റർ ഫോർ പോളിസി റിസർച്ച്, രാജീവ് ഗാന്ധി ഫൗണ്ടേഷൻ തുടങ്ങിയ എൻജിഒകളെ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.