ടെൽഅവീവ്: ഹമാസ് ഭീകരരുടെ 250 കേന്ദ്രങ്ങൾ തകർത്തെറിഞ്ഞ് ഇസ്രായേൽ പ്രതിരോധ സേന. ഗാസയിൽ തമ്പടിച്ചിരിക്കുന്ന ഹമാസ് ഭീകരരെ തുരത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഇസ്രായൽ പ്രതിരോധ സേന അറിയിച്ചു.
കഴിഞ്ഞ ദിവസം ഹമാസിന്റെ ഭൂഗർഭ ഒളിത്താവളങ്ങളിലേക്ക് ഇസ്രായേൽ സേന കടൽ വെള്ളം പമ്പ് ചെയ്യാൻ ആരംഭിച്ചിരുന്നു. ഇത്തരം ടണലുകൾ ഉപയോഗ ശൂന്യമാക്കാനാണ് ഇസ്രായേൽ സൈന്യം ശ്രമിക്കുന്നത്. ആഴ്ചകൾ എടുത്ത് മാത്രമേ ഇത് പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂ.
ഇസ്രായേലുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ഹമാസ് ഭീകരരുടെ പ്രധാന താവളങ്ങളായിരുന്നു ഇത്തരം ടണലുകൾ. ബന്ദികളാക്കിയവരെ താമസിപ്പിക്കാനും, യുദ്ധസാമഗ്രികൾ സൂക്ഷിക്കാനുമാണ് ഈ ഒളിത്താവളങ്ങൾ ഹമാസ് ഭീകരർ ഉപയോഗിച്ചിരുന്നത്.