ഇടുക്കി: വണ്ടിപ്പെരിയാർ പോക്സോ കേസിൽ കോടതി വെറുതെവിട്ട അർജുന് വന്ന മാറ്റം കണ്ട് അന്തംവിട്ട് സോഷ്യൽ മീഡിയ. ജയിലിലെ പ്രത്യേക ട്രീറ്റ്മെന്റ് കാരണം യുവാവ് തിരിച്ചറിയാത്ത വിധം തടിച്ചുകൊഴുത്തു എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഇടതുപക്ഷക്കാരനായ പ്രതിക്ക് ജയിലിൽ പ്രത്യേക പരിഗണന ലഭിച്ചെന്നാണ് മിക്കവരുടെയും ആരോപണം. സൗമ്യവധക്കേസിൽ പിടിയിലായ ഗോവിന്ദ ചാമിക്ക് ലഭിച്ച അതേ പരിഗണനയാണ് ഇയാൾക്കും ലഭിച്ചതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വാദം.
പീരുമേട് ജയിലായിരുന്ന പ്രതി ഇന്നലെ വൈകിട്ടാണ് ജയിൽ മോചിതനായത്. രണ്ടരവർഷമാണ് ഇയാൾ ജയിലിൽ കഴിഞ്ഞത്. കൊലക്കേസിൽ പോലീസ് കൃത്രിമ തെളിവുകൾ ചമച്ചാണ് ഇയാളെ പ്രതിയാക്കിയതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഈ കേസിൽ 2021ൽ പിടിക്കപ്പെടുമ്പോൾ ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതാവായ അർജുൻ മരിച്ച കുട്ടിയുടെ സംസ്കാര ചടങ്ങിനും മറ്റും മുൻപന്തിയിലുണ്ടായിരുന്നു. പോസ്റ്റുമോർട്ടം വേണ്ടന്നതടക്കം വാദിക്കാനും ഇയാൾ മുന്നിനിരയിലുണ്ടായിരുന്നു.
തുടക്കം മുതൽ ഒടുക്കം വരെയും അന്വേഷണ സംഘത്തിനുണ്ടായ വീഴ്ചയാണ് ഈ കേസിൽ വഴിത്തിരിവായത്. അന്വേഷണ ഉദ്യോഗസ്ഥനായ ടി.ഡി സുനിൽകുമാർ മറ്റൊരു കേസിലും ഗുരുതര വീഴ്ച വരുത്തിയതിനാൽ സസ്പെൻഷന് ശുപാർശ ചെയ്യപ്പെട്ടിരുന്നു. എന്നാൽ അസോസിയേഷന്റെ സമ്മർദ്ദം മൂലം ഇത് ഒഴിവാക്കുകയായിരുന്നു.2021 ജൂൺ 30നാണ് എസ്റ്റേറ്റ് ലയത്തിലാണ് ആറുവയസുകാരിയെ പീഡനത്തിരയാക്കി കെട്ടിത്തൂക്കി കൊലപ്പെടുത്തുന്നത്. കട്ടപ്പന അതിവേഗ പോക്സോ കോടതിയാണ് തെളിവുകളുടെ അഭാവത്തിൽ അന്വേഷണ സംഘത്തെ വിമർശിച്ച് വിധി പ്രസ്താവം നടത്തിയത്.