കൊൽക്കത്ത: വികസന തേരിൽ കുതിക്കാൻ പശ്ചിമബംഗാൾ. 15,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ഇന്ന് നിർവഹിക്കും. ബിഹാറിലും വികസന പദ്ധതികൾക്ക് തുടക്കമാകും. 12,800 കോടി രൂപയുടെ പദ്ധതികളാണ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കുക.
ഭൂഗർഭജലത്തിലെ വിസ്മയങ്ങൾ അനുഭവിച്ചറിയാനും, വിനോദ സഞ്ചാര മേഖലയിൽ പുത്തൻ ഉണർവ് നൽകാനും സഹായിക്കുന്ന മെട്രോ സർവീസിനും ഇന്ന് തുടക്കമാകും. കൊൽക്കത്ത മെട്രോയുടെ ഈസ്റ്റ്-വെസ്റ്റ് ഇടനാഴിയിലെ ഹൗറ മൈതാനം-എസ്പ്ലനേഡ് സെഷൻ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. കവി സുഭാഷ് – ഹേമന്ത മുഖോപാധ്യായ മെട്രോ സെക്ഷൻ, കൊൽക്കത്തയിലെ ജോക്ക-എസ്പ്ലനേഡ് ലൈനിന്റെ ഭാഗമായ തരാതല – മജെർഹത്ത് മെട്രോ സെക്ഷൻ തുടങ്ങിയ മറ്റ് മെട്രോ സ്റ്റേഷനുകളും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
ഇന്ത്യൻ ഓയിലിന്റെ മുസാഫർപൂർ-മോത്തിഹാരി എൽപിജി പൈപ്പ്ലൈനും 109 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്നതും ബിഹാറിലെ മോത്തിഹാരിയിൽ എൽപിജി ബോട്ടിലിംഗ് പ്ലാൻ്റും സ്റ്റോറേജ് ടെർമിനലും പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കുന്നവയിൽ ഉൾപ്പെടുന്നു. കിഴക്കൻ ചമ്പാരൻ, വെസ്റ്റ് ചമ്പാരൻ, ഗോപാൽഗഞ്ച്, സിവാൻ, ഡിയോറിയ എന്നിവിടങ്ങളിലെ സിറ്റി ഗ്യാസ് വിതരണ പദ്ധതികൾക്കും, എച്ച്ബിഎല്ലിന്റെ സുഗൗളി & ലൗരിയയിൽ എത്തനോൾ പദ്ധതികൾക്കും തറക്കല്ലിടും.
ദേശീയപാത 28എയുടെ പിപ്രകോതി-മോത്തിഹാരി-റക്സോൾ സെക്ഷന്റെ രണ്ട് വരിപ്പാത, ദേശീയപാത104-ന്റെ ഷിയോഹർ-സീതാമർഹി സെക്ഷന്റെ രണ്ടുവരിപ്പാത തുടങ്ങിയ റോഡ് പദ്ധതികളും ഉദ്ഘാടനം ചെയ്യും. ഗംഗാ നദിയിൽ പട്നയിലെ ദിഘ-സോനേപൂർ റെയിൽ-കം-റോഡ് പാലത്തിന് സമാന്തരമായി ആറുവരി കേബിൾ പാലം നിർമ്മിക്കുക, ബകർപൂർ ഹാറ്റ്-മണിക്പൂർ സെക്ഷൻ നാലുവരിയാക്കൽ എന്നിവ ഉൾപ്പെടെയുള്ള പദ്ധതികൾക്ക് തറക്കല്ലിടലും പ്രധാനമന്ത്രി നടകത്തും.