ലോകം മുഴുവൻ തങ്ങളുടെ കാൽക്കീഴിലാക്കാൻ അനുദിനം ഭീകരാക്രമണങ്ങളും ചാവേർ സ്‌ഫോടനങ്ങളും നടത്തുകയാണ് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർ. സിറിയ, ഇറാഖ്, പാകിസ്താൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വെച്ച് പരിശീലനം നൽകിയ ശേഷം വികസിത രാജ്യങ്ങളിൽ ഭീകരാക്രമണം നടത്തുകയും അതിലൂടെ ലോകമെമ്പാടും ശരിഅത്ത് നിയമങ്ങൾ നടപ്പിലാക്കുകയുമാണ് ഇവരുടെ ലക്ഷ്യം. ആണുങ്ങൾ മാത്രം ഏർപ്പെട്ടിരുന്ന ഭീകര പ്രവർത്തനങ്ങളിൽ ഇന്ന് പെൺചാവേറുകളും സജീവമായിരിക്കുകയാണ്. ഇത്തരത്തിൽ ചാവേറുകളാകാൻ സ്ത്രീകളെ തട്ടിക്കൊണ്ട് പോകുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന ഐഎസിന്റെ വനിതാ വിഭാഗ മേധാവിയെപ്പറ്റിയുളള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
യുഎസിലെ മുൻ അദ്ധ്യാപികയാണ് ഒടുവിൽ കുറ്റസമ്മതം നടത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഐഎസിന്റെ വനിതാവിഭാഗത്തിനുള്ള എല്ലാ ഓപ്പറേഷനും സംഘടിപ്പിച്ചിരുന്ന ഭീകരസംഘടനയുടെ ഉന്നതചുമതല വഹിച്ച ആലിസൺ ഫ്ളൂക്കെ-എക്രെൻ എന്ന 42 കാരിയാണിത്. ഉം മുഹമ്മദ് അൽ അമ്രികി എന്നും ഇവർ അറിയപ്പെട്ടിരുന്നു. ഐഎസ്ഐഎസിന്റെ ”ഖതീബ നൂസായ്ബാ” എന്ന മിലിട്ടറി ബറ്റാലിയന്റെ നേതാവായിരുന്നു ആലിസൺ. ചാവേർ ബെൽറ്റുകൾ, എകെ-47 റൈഫിളുകൾ, ഗ്രനേഡുകൾ എന്നിവ ഉപയോഗിക്കാൻ വനിതാ ഭീകരരെ പരിശീലിപ്പിച്ചിരുന്നത് ഇവരാണ്. സിറിയയിൽ നൂറിലധികം സ്ത്രീകൾക്ക് ഇവർ പരിശീലനം നൽകിയിരുന്നു. 10, 11 വയസുള്ള കുട്ടികൾ പോലും ഇവരുടെ പരിശീലനം നേടിയിട്ടുണ്ടെന്നാണ് റിപ്പോർ്ട്ടുകൾ തെളിയിക്കുന്നത്.
2011 മുതൽ 2019 വരെയുള്ള കാലഘട്ടത്തിൽ സിറിയ, ലിബിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിൽ ഭീകരപ്രവർത്തനങ്ങൾക്ക് ഇവർ നേതൃത്വം നൽകിയിരുന്നു. നിരവധി ആളുകൾ കൊല്ലപ്പെടാത്ത ഏതൊരു ആക്രമണവും അനാവശ്യം ആലിസണിന്റെ പരേതനായ ഭർത്താവ് തീവ്രവാദ സംഘടനയായ അൻസാർ അൽ-ശരിയ സംഘടനയിൽ അംഗമായിരുന്നു. ഇയാളോടൊപ്പം ഈജിപ്തിലും ലിബിയയിലും തുർക്കിയിലും ആലിസൺ താമസിച്ചിട്ടുണ്ട്. പിന്നീട് സിറിയയിലേക്കും പോയതോടെ ഐഎസിന്റെ സ്നൈപ്പർ ഗ്രൂപ്പിന്റെ നേതൃസ്ഥാനം ഭർത്താവിന് ലഭിച്ചു. സിറിയയിൽ ആയിരുന്നപ്പോൾ യുഎസിലെ ഷോപ്പിങ് മാളുകളിലും യൂണിവേഴ്സിറ്റി ക്യാമ്പസുകളിലും ബോംബിടുന്നത് സംബന്ധിച്ച് ആലിസൺ ഗൂഢാലോചന നടത്തിയിരുന്നു.
അഞ്ച് ഐഎസ് ഭീകരരെ ആലിസൺ വിവാഹം കഴിച്ചിട്ടുണ്ട്. ഇവർ അഞ്ച് പേരും വിവിധ ആക്രമണങ്ങളിലായി മരിച്ചതായാണ് റിപ്പോർട്ട്. അഞ്ച് ഭർത്താക്കന്മാരിലായി അഞ്ച് കുട്ടികളുമുണ്ട് ആലിസണ്. 2019ൽ സിറിയയിൽ വെച്ച് യുഎസ് സൈനികരുമായി നടന്ന പോരാട്ടത്തിനിടെയാണ് ആലിസൺ കീഴടങ്ങിയത്.
Comments