നാഗ്പൂർ: അഗ്നിപഥ് പദ്ധതിക്കെതിരായി കോൺഗ്രസ് നോതാക്കൾ നടത്തുന്ന വിദ്വേഷ പരാമർശങ്ങൾക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രിയും മുൻ കരസേനാ മേധാവിയുമായ ജനറൽ വികെ സിംഗ്. മോദി സർക്കാരിന്റെ ഏറ്റവും മികച്ച പ്രവർത്തനങ്ങളിൽ പോലും അധികാരത്തിൽ ഇരുന്നിട്ടുള്ള ഒരു പാർട്ടി കുറ്റം കണ്ടെത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാഹുൽ ഗാന്ധിയെ നാഷണൽ ഹൊറാൾഡ് കേസിൽ ചോദ്യം ചെയ്യുന്നതിൽ കോൺഗ്രസ് അസ്വസ്ഥരാണെന്നും അദ്ദേഹം വിമർശിച്ചു.
യുവാക്കളെ തെറ്റിദ്ധരിപ്പിക്കാനും രാജ്യത്ത് അശാന്തി സൃഷ്ടിക്കാനുമാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് നാഗ്പൂരിൽ നടന്ന പരിപാടിയിൽ മാധ്യമപ്രവർത്തകരോട് ജനറൽ വികെ സിംഗ് പറഞ്ഞു. അഗ്‌നിപഥ് പദ്ധതി യുവാക്കളെയും സൈന്യത്തെയും നശിപ്പിക്കുമെന്ന പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയോടാണ് അദ്ദേഹം പ്രതികരിച്ചത്. രാഹുൽ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യുന്നതിനാൽ കോൺഗ്രസ് അസ്വസ്ഥരാണെന്നും അതിനാലാണ് സർക്കാരിന്റെ ഏറ്റവും മികച്ച പ്രവർത്തനങ്ങളിൽ പോലും കോൺഗ്രസ് തെറ്റ് കണ്ടെത്തുന്നതെന്നും മാദ്ധ്യമങ്ങളോട് വികെ സിംഗ് പറഞ്ഞു.
അഗ്നിപഥ്’ പദ്ധതിക്കെതിരെ കലാപം നടത്തുന്നവർക്ക് പിന്തുണ പ്രഖ്യാപിച്ച് രാജ്യതലസ്ഥാനത്ത് ജന്തർമന്ദിറിൽ സംഘടിപ്പിച്ച പരിപാടിയാലാണ് പദ്ധതിയെ ജനങ്ങൾക്ക് മുന്നിൽ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രയങ്കവാദ്ര വിമർശനം ഉന്നയിച്ചത്. അഗ്നിപഥ് പദ്ധതിയിലൂടെ സൈന്യത്തിൽ ചേരുന്ന യുവാക്കൾ നശിക്കും എന്നാണ് പ്രിയങ്ക വാദ്ര പറഞ്ഞത്. യുവാക്കളെ തെറ്റിദ്ധരിപ്പിക്കാനാണ് കോൺഗ്രസിന്റെ ശ്രമമെന്നും പ്രതിപക്ഷത്തിന് അവശേഷിക്കുന്ന ഒരേയൊരു ജോലി സർക്കാരിന്റെ എല്ലാ പ്രവർത്തനത്തെയും വിമർശിക്കുക എന്നതാണെന്നും വികെ സിംഗ് ചൂണ്ടിക്കാട്ടി.
Comments