ന്യുഡൽഹി:കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റ് കയറ്റുമതിക്കും ഉത്പാദത്തിനും ഏറെ ഗുണകരമാകും. കയറ്റുമതി വർദ്ധിപ്പിക്കുന്നതും രാജ്യത്തെ ഉത്പാദന വളർച്ച നടപ്പിലാക്കാൻ സഹായിക്കുന്ന നടപടികളാണ് ബജറ്റിൽ അവതരിപ്പിച്ചത്. കാർഷിക മേഖലയ്‌ക്ക് ഊന്നൽ നൽകി കൊണ്ടുള്ളതായിരുന്നു അമൃതകാല ബജറ്റ്.
സാമ്പത്തിക മേഖലയെ മുൻഗണനാ മേഖലയായി ബജറ്റിൽ അവതരിപ്പിച്ചിട്ടുണ്ട്.മൊബൈൽ ഫോണുകൾ,ടിവി,ലിഥിയം അയൺ ബാറ്ററി ,സ്മാർട്ട് വാച്ച് തുടങ്ങിയവയുടെ വില കുറയ്‌ക്കുന്നതു പ്രകാരം ആഗോള മൂല്യ ശൃംഖലയുമായി സംയോജിപ്പിക്കുന്നതും ഈ ഉത്പന്നങ്ങൾ ഇന്ത്യയിൽ നിന്ന് കയറ്റുമതി വർദ്ധിപ്പിക്കുന്നതിന് ഏറെ സഹായകരമാക്കും.
സ്വർണ്ണം, വെള്ളി, പ്ലാറ്റിനം തുടങ്ങി വിലപിടിപ്പുള്ള ലോഹങ്ങളുടെ വില 20 ശതമാനത്തിൽ നിന്നും 25 ശതമാനമായി വർദ്ധിപ്പിച്ചതായും ബജറ്റിൽ പറഞ്ഞു.ഇമിറ്റേഷൻ ആഭരണങ്ങളുടെ വിലയും 20 ശതമാനത്തിൽ നിന്നും 25 ശതമാനമായി ഉയർത്തിയിട്ടുണ്ട്.ഇപ്രകാരം ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വിലകുറഞ്ഞ സാധനങ്ങളുടെ ഇറക്കുമതി കുറയുകയും,ഇന്ത്യയിൽ ഇതിന്റെ ഉത്പാദനം വർദ്ധിക്കുകയും ചെയ്യും.
കാർഷിക മേഖലയുടെ പുരോഗതി ലക്ഷ്യമിട്ട് കർഷകക്ഷേമത്തിനും യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുന്ന തരത്തിലുള്ള കൂടുതൽ പദ്ധതികളാണ് പ്രഖ്യാപിച്ചിരുന്നത്.
എൽജെഡി വിത്തുകളുടെ തീരുവ അഞ്ച് ശതമാനത്തിൽ നിന്ന് പൂജ്യം ശതമാനമായി കുറച്ചിട്ടുണ്ട്.ഇത് എൽജിഡി കർഷകരുടെ ഉത്പാദന ചിലവ് കുറയ്‌ക്കുകയും കയറ്റുമതിയിൽ ആഗോളതലത്തിൽ കുറയുകയും ചെയ്യും.മത്സ്യഭക്ഷണത്തിന്റെ ഇറക്കുമതി തീരുവയും 15 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറച്ചിട്ടുണ്ട് .രാജ്യത്ത് ചെമ്മീൻ വ്യവസായത്തെ കൂടുതൽ ഉത്തേജനം നൽകാൻ വേണ്ടിയും അതുവഴി ചെമ്മീന്റെ ഉത്പാദനം കൂട്ടുകയെന്ന് ലക്ഷ്യവും ബജറ്റിൽ പറയുന്നുണ്ട്.
Comments