ഇസ്താംബുൾ: സിറിയ-തുർക്കി ഭൂകമ്പ ദുരിതത്തിൽ മരണസംഖ്യ 24,000 കടന്നു. പരിക്കേറ്റവരുടഎണ്ണം 80,000 കടന്നു. 45 രാജ്യങ്ങളിൽ നിന്നുളള ദൗത്യസംഘങ്ങൾ രക്ഷാ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. അതിശൈത്യവും തകർന്ന റോഡുകളും രക്ഷാ പ്രവർത്തനത്തെ ബാധിക്കുന്നതായാണ് റിപ്പോർട്ടുകൾ.
ഒമ്പത് ലക്ഷത്തോളം പേർ ഭക്ഷണത്തിനും അവശ്യവസ്തുക്കൾക്കും കഷ്ടപ്പെടുന്നതായി യുഎൻ പറയുന്നു. 50 ലക്ഷത്തോളം പേരെ ഭവന രഹിതരായി. രക്ഷപ്പെടുന്നവർ അതിജീവിക്കാനുള്ള സാദ്ധ്യത കുറവാണെന്ന് ലോകരോഗ്യ സംഘടന പറയുന്നു. ഇന്ത്യൻ രക്ഷാദൗത്യം ഓപ്പറോഷൻ ദോസ്ത് പുരോഗമിക്കുകയാണ്.
തുർക്കിയിലെ വിവിധ ഭാഗങ്ങളിൽ കരസേനയുടെ സ്‌പെഷ്യൽ ഫോഴ്‌സ് വിഭാഗങ്ങളുടെ മെഡിക്കൽ സംഘങ്ങൾ വൈദ്യസഹായം നൽകുന്നുണ്ട്. നിലവിൽ ഇന്ത്യയിൽ നിന്നുള്ള ആറ് രക്ഷാദൗത്യ സംഘങ്ങളാണ് തുർക്കിയിലും സിറിയയിലും പ്രവർത്തിക്കുന്നത്. തുർക്കിയിൽ മാത്രം 250 വിദഗ്ധ പരിശീലനം ലഭിച്ച സേന, ദുരന്ത നിവാരണ സേന അംഗങ്ങളാണ് രക്ഷാ പ്രവർത്തനങ്ങൾക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്.
Comments