കോഴിക്കോട്: കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേരെ കാണാതായ സംഭവത്തിൽ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മുഴുവന്‍ പേരും തിരിച്ചെത്തി. കാണാതായി രണ്ടാഴ്ചയ്ക്ക് ശേഷമാണ് കുടുംബം തിരിച്ചെത്തിയത്. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശികളായ സ്വപ്ന, മക്കളായ പൂജശ്രീ (13) കാവ്യശ്രീ (12) സ്വപ്നയുടെ സഹോദരിയുടെ മക്കളായ ഭാരതി (18) തേജ് (17) എന്നിവരാണ് ദുരൂഹതകൾ നീക്കികൊണ്ട് മടങ്ങിയെത്തിയത്.
കഴിഞ്ഞ മാസം 20-ാം തീയതി മുതലാണ് അമ്മയും രണ്ട് മക്കളും ഉള്‍പ്പെടെ കുടുംബത്തിലെ അഞ്ച് പേരെ കാണാതായത്. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കുടുംബം തിരിച്ചെത്തിയത്.
സർക്കസുകാരനായ മധുഷെട്ടിയുടെ ഭാര്യയാണ് സ്വപ്ന. കാണാതായി ദിവസങ്ങൾക്ക് ശേഷം മധുഷെട്ടിയാണ് പോലീസിൽ പരാതി നൽകിയത്. ഇവരുടെ സിം കാർഡുകൾ പ്രവർത്തനരഹിതമായിരുന്നു. എന്നാൽ വൈഫൈ മുഖേന ഇവർ സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിച്ചിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.