ടി20 ലോകകപ്പിനുള്ള ടീം സെലക്ഷനിൽ ബിസിസിഐ മുൾമുനയിലാണ്. എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ടീമെന്നതിലുപരി കിരീടം ഉയർത്താൻ കെൽപ്പുള്ള ടീമിനെയാകും ബിസിസിഐ പ്രഖ്യാപിക്കുക. മുൻതാരങ്ങളടക്കം പലവിധ പ്രവചനങ്ങളും ഇതിനിടെ നടത്തി കഴിഞ്ഞു. എന്നാൽ ടീം പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാൽ ഔദ്യോഗികമായി ഒന്നും തന്നെ സ്ഥിരീകരിച്ചിട്ടുമില്ല. നാളെ ടീം പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.
വിക്കറ്റ് കീപ്പർമാരുടെയും സ്പെഷ്യലിസ്റ്റ് ബാറ്റർമാരുടെയും പേസർമാരുടെയും കാര്യത്തിൽ വലിയ ചർച്ചകൾ തന്നെ ബിസിസിഐ നടത്തിയിട്ടുണ്ട്. ഇതിൽ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണെ പരിഗണിക്കുന്നതായാണ് പുതിയ വിവരം. ക്രിക് ഇൻഫോയാണ് ഇതുസംബന്ധിച്ച വാർത്ത ബിസിസിഐയെ ഉദ്ദരിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഐപില്ലിലെ താരത്തിന്റെ ഫോമും, സ്പിന്നർമാർക്ക് മേൽ നേടുന്ന ആധിപത്യവും പന്തിനേക്കാൾ സഞ്ജുവിന് മാർക്ക് നൽകുന്നു.
കെ.എൽ രാഹുലിനെ ടോപ്പ് ഓർഡറിൽ പരിഗണിക്കുന്നതിനാൽ നന്നായി സ്പിന്നിനെ കളിക്കുന്ന വിക്കറ്റ് കീപ്പറെയാണ് പരിഗണിക്കുന്നതെന്നണ് റിപ്പോർട്ടുകൾ. പന്ത് കാറപകടത്തെ തുടർന്ന് വിശ്രമത്തിലായിരുന്നെങ്കിലും ഐപിഎൽ കളിച്ച് ശാരീരിക്ഷമത തെളിയിച്ചിട്ടുണ്ട്.എങ്കിലും ഇടം കൈയൻ ബാറ്റർക്ക് പകരമാണ് രാജസ്ഥാൻ നായകനിൽ വിശ്വാസമർപ്പിക്കാൻ മാനേജ്മെന്റ് തീരുമാനിച്ചതെന്നാണ് സൂചന. രണ്ടാമത്തെ വിക്കറ്റ് കീപ്പറായി ഡൽഹി നായകനെ ഉൾപ്പെടുത്തും. ജിതേഷ് ശർമ്മയുടെ ഫോം കളക്കിലെടുത്ത് താരത്തിനെ പരിഗണിക്കേണ്ടെന്ന തീരുമാനത്തിലാണ്.